
ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം തടയാൻ ‘ഓപ്പറേഷൻ അമൃത്’
- ഡ്രഗ്സ് കൺട്രോളർ നിയോഗിക്കുന്ന പ്രത്യേക സ്ക്വാഡും ഈ രഹസ്യ ഓപ്പറേഷന്റെ ഭാഗമാക്കും . ആൻ്റിബയോട്ടിക്കുകൾ വിൽക്കുന്നതിൻ്റെ വിവരങ്ങൾ കൃത്യമായി ഫാർമസികൾ രെജിസ്റ്റർ ചെയ്‌ത് സൂക്ഷിക്കേണ്ടതാണ്.
ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം തടയുന്നതിനായി സംസ്ഥാനത്ത് ഓപ്പറേഷൻ അമൃത് എന്ന പേരിൽ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം പരിശോധനകൾ ഊർജിതമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പൊതുജന പങ്കാളിതത്തോടെ നടത്തപ്പെടുന്നതാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഏതെങ്കിലും ഫാർമസികൾ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വിവരമറിയിക്കാം. അതുവഴി നിയമ നടപടികൾ എടുക്കാമെന്നതുമാണ് ഓപ്പറേഷൻ അമൃത് പദ്ധതി.
ഡ്രഗ്സ് കൺട്രോളർ നിയോഗിക്കുന്ന പ്രത്യേക സ്ക്വാഡും ഈ രഹസ്യ ഓപ്പറേഷന്റെ ഭാഗമാക്കും . ആൻ്റിബയോട്ടിക്കുകൾ വിൽക്കുന്നതിൻ്റെ വിവരങ്ങൾ കൃത്യമായി ഫാർമസികൾ രെജിസ്റ്റർ ചെയ്‌ത് സൂക്ഷിക്കേണ്ടതാണ്. ഫാർമസിയിൽ ‘ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതല്ല’ എന്ന പോസ്റ്റർ സ്ഥാപിക്കുന്നത് നിർബന്ധമാക്കും. കുറിപ്പടിയില്ലാതെ മരുന്ന് നൽകുന്ന ഫാർമസികൾക്കും മെഡിക്കൽ സ്റ്റോറുകൾക്കുമെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആൻ്റിബയോട്ടിക് ഉപയോഗം 2024ൽ പൂർണമായും നിർത്തലാക്കാനുള്ള പ്രവർത്തനങ്ങളുടെ പാതയിലാണ് ആരോഗ്യ വകുപ്പ്.