
ഓഹരി വിപണികളിൽ വീണ്ടും നഷ്ടം
- ഏപ്രിൽ രണ്ട് മുതൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തുമെന്ന് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു
മുംബൈ:ഇന്ത്യൻ ഓഹരി വിപണികൾ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു.വലിയ തകർച്ച നേരിട്ടത് ബാങ്കിങ്, ഫിനാൻഷ്യൽ സർവീസ്, ഐ.ടി സ്റ്റോക്കുകളാണ് . സെൻസെക്സ് 176 പോയിന്റ് നഷ്ടത്തോടെ 74,163 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 36 പോയിന്റ് നഷ്ടത്തോടെ 22,508ലും വ്യാപാരം തുടങ്ങി.

ഏപ്രിൽ രണ്ട് മുതൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തുമെന്ന് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു. യു.എസ് കോൺഗ്രസിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇതിന് പിന്നാലെ ഓഹരി വിപണികളിൽ ഇടിവുണ്ടാവുകയായിരുന്നു.

നിഫ്റ്റിയിലെ വിവിധ ഇൻഡക്‌സുകളിൽ ബാങ്കിങ് മേഖലയ്ക്കാണ് വലിയ തകർച്ചയുണ്ടായത്. 0.34 ശതമാനം നഷ്ടമാണ് ഉണ്ടായത്. ഫിനാൻഷ്യൽ സർവീസ്, നിഫ്റ്റി ഐ.ടി തുടങ്ങിയവയ്ക്കും നഷ്ടമുണ്ടായിരുന്നു.
CATEGORIES News