
കന്യാസ്ത്രീകൾക്ക് ജാമ്യം നൽകി എൻ.ഐ.എ കോടതി
- ഒമ്പത് ദിവസത്തിനു ശേഷം ജയിൽമോചനം
ബിലാസ്പുർ: ഛത്തീസ്‌ഗഢിൽ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചു. മലയാളികളായ സിസ്റ്റർ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവർക്ക് ബിലാസ്പുരിലെ എൻ.ഐ.എ കോടതിയാണ് ജാമ്യമനുവദിച്ചത്. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് ഒമ്പത് ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് .

കോടതി ജാമ്യം അനുവദിച്ചത് 50,000 രൂപയുടെ ബോണ്ട്, രണ്ട് ആൾജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം എന്നീ ഉപാധികളോടെയാണ്. മൂന്നാമത്തെ ജാമ്യാപേക്ഷയിലാണ് വാദം പൂർ ത്തിയാക്കി വിധി പ്രസ്‌താവിച്ചത്. ബിലാസ്പുർ എൻ.ഐ.എ പ്രത്യേക കോടതിയിലെ വാദത്തിനിടയിൽ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തെങ്കിലും കോടതി തള്ളിക്കളഞ്ഞു. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതോടെ കേരളത്തിലേക്ക് തിരിച്ചുവരാനാകും.
CATEGORIES News