കോളേജ് അധ്യാപകരാവാൻ പി.ജി. വേണ്ടെന്ന് യു.ജി.സി

കോളേജ് അധ്യാപകരാവാൻ പി.ജി. വേണ്ടെന്ന് യു.ജി.സി

  • നാലുവർഷ ബിരുദത്തിൽ 75 ശതമാനം മാർക്കുണ്ടെങ്കിൽ നേരിട്ട് പിഎച്ച്ഡിയ്ക്ക് ചേരാം

ന്യൂ ഡൽഹി:യു.ജി.സി.യുടെ പുതിയ കരടുചട്ടമെത്തിയതോടെ കോളേജ് അധ്യാപകരാവുന്നവർക്ക് ഇനി പി.ജി. പഠനം നിർബന്ധമല്ല. നാലുവർഷ ബിരുദത്തിൽ 75 ശതമാനം മാർക്കുണ്ടെങ്കിൽ വിദ്യാർഥികൾക്ക് നേരിട്ട് പിഎച്ച്.ഡി.ക്കു ചേരാമെന്നാണ് പുതിയ നിയമം.കോളേജ് അധ്യാപകരാവാൻ ഈ യോഗ്യത മാത്രം മതി.പുതിയ ചട്ടത്തോടെ കോളേജ് അധ്യാപകരാവാൻ താത്പര്യപ്പെടുന്ന ഭൂരിപക്ഷവും പി.ജി. പഠിക്കാതെ, നേരിട്ട് പിഎച്ച്.ഡി.ക്ക് ചേരാനാകും.അതിനാൽ ഉന്നതവിദ്യാഭ്യാസത്തിൽ പി.ജി.യുടെ പ്രസക്തി ഇല്ലാതാവും.

വിദ്യാർഥികളെ ആകർഷിക്കണമെങ്കിൽ കൂടുതൽ തൊഴിലധിഷ്ഠിതമാക്കി നിലവിലെ പി.ജി. പാഠ്യപദ്ധതി പരിഷ്കരിക്കേണ്ടിയും വരും.നാലുവർഷബിരുദം കഴിഞ്ഞാൽ നേരിട്ട് പിഎച്ച്.ഡി.ക്കു ചേരാനുള്ള വ്യവസ്ഥ കേരളത്തിൽ കഴിഞ്ഞവർഷം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോളേജ് അധ്യാപകരാവാൻ പി.ജി. യോഗ്യത സംബന്ധിച്ച ആശയക്കുഴപ്പം നിലനിന്നിരുന്നു. പുതിയ യു.ജി.സി. കരടുചട്ടം വന്നതോടെ ഇക്കാര്യത്തിൽ വ്യക്തതയായി.ഓണേഴ്സ് വിത്ത് റിസർച്ച് എന്ന പേരിൽ നാലുവർഷബിരുദമുണ്ട്. മൂന്നുവർഷത്തെ ഡിഗ്രി പഠനത്തിനുശേഷം ഗവേഷണത്തിൽ ആഭിമുഖ്യമുള്ളവർക്ക് നാലാംവർഷം ഈ കോഴ്സ് തിരഞ്ഞെടുക്കാം. 75 ശതമാനം മാർക്കോടെ ‘ഓണേഴ്സ് വിത്ത് റിസർച്ച്’ വിജയിക്കുന്നവർക്ക് നേരിട്ടു പിഎച്ച്.ഡിക്കു ചേരാം. അതതു സർവകലാശാലയുടെ പ്രവേശനപരീക്ഷയെഴുതിയാൽ മതി.നാലുവർഷബിരുദം കഴിഞ്ഞാൽ നെറ്റ് യോഗ്യതയും നേടാം. എന്നാൽ, അവർക്ക് കോളേജ് അധ്യാപകരാവാനുള്ള യോഗ്യതയുണ്ടാവില്ല.അതേസമയം, ഈ നെറ്റ് യോഗ്യത പിഎച്ച്.ഡി. പ്രവേശനത്തിന് പ്രയോജനപ്പെടുത്താം. അവർ സർവകലാശാലകളുടെ പിഎച്ച്.ഡി പ്രവേശനപരീക്ഷ എഴുതേണ്ടിവരില്ല.പി.ജി.പൂർത്തിയാക്കിയശേഷമാണ് നെറ്റോ പിഎച്ച്.ഡി.യോ എടുത്ത് ആളുകൾ കോളേജ് അധ്യാപകരായിരുന്നത്

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )