
ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി
- ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും
തിരുവനന്തപുരം:ക്ഷേമപെൻഷൻ തട്ടിപ്പ് സംഭവത്തിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി. ആരോഗ്യവകുപ്പ് 373 ജീവനക്കാർക്കെതിരെ നടപടിയെടുത്തു. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും. കൂടാതെ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും.

അറ്റൻഡർമാരും ക്ലർക്കും നഴ്സിംങ് അസിസ്റ്റൻ്റുമാരും തട്ടിപ്പ് നടത്തിയവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ കർഷക നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അനർഹർക്ക് കയറിക്കൂടാൻ അവസരം ഒരുക്കിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ ക്ഷേമപെൻഷൻകാരുടെ അർഹത വിലയിരുത്തി മുന്നോട്ട് പോകാനാണ് തീരുമാനം. അനർഹരിലേക്ക് പെൻഷനെത്തുന്നതിൽ സർക്കാർ ഉത്തരവിലെ പഴുതുകളും കാരണമാകുന്നുവെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.