
ഗാസയിൽ വീണ്ടും ദുരന്ത കാലം; ഇസ്രയേൽ ആക്രമണത്തിൽ 342 പേർ കൊല്ലപ്പെട്ടു
- 600ലേറെ പേർക്ക് പരിക്ക്,ഒന്നാം ഘട്ട വെടിനിർത്തൽ കാലാവധി അവസാനിച്ചതോടെയാണ് ആക്രമണം തുടങ്ങിയത്
ഗാസ: വെടിനിർത്തൽ കരാർ അവസാനിതോടെ ഗാസയിൽ വീണ്ടും ആക്രമണം തുടർന്ന് ഇസ്രായേൽ. കനത്ത ബോംബാക്രമണത്തിൽ 342 പേർ കൊല്ലപ്പെട്ടു. 600ലേറെ പേർക്ക് പരിക്കേറ്റു. ഒന്നാം ഘട്ട വെടിനിർത്തൽ കാലാവധി അവസാനിച്ചതോടെയാണ് ആക്രമണം തുടങ്ങിയത്. ഹമാസിൻ്റെ താവളങ്ങളിൽ ആണ് ആക്രമണമെന്നാണ് ഇസ്രയേൽ പറയുന്നത്. എന്നാൽ കൊല്ലപ്പെട്ടവരിൽ നിരവധി സ്ത്രീകളും കുട്ടികളുമുണ്ട്.

ജനവാസ മേഖലകളെ ഉന്നമിട്ട് 20 ഇസ്രയേലി യുദ്ധ വിമാനങ്ങൾ എത്തി. ഗാസ സിറ്റി, റഫ, ഖാൻ യൂനുസ് എന്നിവിടങ്ങളിൽ ഒരേ സമയം ആക്രമണം. ഗാസയിലെ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയും ഹമാസ് നേതാവുമായ മഹ്മൂദ് അബു വഫായും ആക്രമണത്തിൽ കൊല്ലപ്പെട്ടു.
CATEGORIES News