
ഗൾഫ് എയർ; യാത്രക്കാരുടെ ലഗേജ് വെട്ടി കുറച്ചു
- ഒക്ടോബർ 27 മുതൽ പുതുക്കിയ ബാഗേജ് നയം നിലവിൽ വരും
മനാമ: ഗൾഫ് എയർ വിമാന സർവിസുകളിൽ യാത്രക്കാർക്ക് കൊണ്ടു പോകാവുന്ന ലഗേജിന്റെ അളവ് വെട്ടിക്കുറച്ചു. ഇക്കണോമി ക്ലാസിൽ നിലവിൽ 23+ 23 കിലോ ലഗേജാണ് ഇതുവരെ അനുവദിച്ചിരുന്നത്. എന്നാൽ ഇനി മുതൽ ഈ 46 കിലോ ലഗേജ് അനുവദിക്കില്ല. ഇക്കണോമി ക്ലാസ് ലൈറ്റ് വിഭാഗത്തിൽ 25 കിലോ ലഗേജ് കൊണ്ടുപോകാം. ഇക്കണോമി ക്ലാസ് സ്‌മാർട്ട് വിഭാഗത്തിൽ 30 കിലോയും ഫ്ലക്‌സ് വിഭാഗത്തിൽ 35 കിലോയും ലഗേജ് കൊണ്ടു പോകാം. നിശ്ചിത തൂക്കത്തിനുള്ളിൽ പരമാവധി അഞ്ചു ബാഗേജുകളാക്കി കൊണ്ടുപോകാം. പക്ഷേ ഒരു ബാഗേ ജ് 32 കിലോയിൽ കൂടാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

ഇക്കണോമി ക്ലാസ് ഹാൻഡ് ബാഗേജ് ആറു കിലോ തന്നെയായിരിക്കും. ബി സിനസ് ക്ലാസിൽ ഇതുവരെ 32+32 കി ലോ ലഗേജായിരുന്നു അനുവദിച്ചത്. അത് ഇനി മുതൽ സ്‌മാർട്ട് വിഭാഗ ത്തിൽ 40 കിലോയും ഫ്ലക്‌സ് വിഭാഗ ത്തിൽ 50 കിലോയുമായി മാറും. ഹാൻ ഡ് ബാഗേജ് നിലവിലുള്ള 9 കിലോ ത ന്നെയായി തുടരും. ഒക്ടോബർ 27 മുത ൽ പുതുക്കിയ ബാഗേജ് നയം നിലവിൽ വരും.