
‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ്; 90കാരന് നഷ്ടമായത് ഒരു കോടി രൂപ
അഹമ്മദാബാദ്: മുംബൈയിൽനിന്ന് ചൈനയിലേക്കയച്ച കുറിയറിൽ മയക്കുമരുന്നുണ്ടെന്നുപറഞ്ഞ് 90-കാരനെ ഡിജിറ്റൽ അറസ്റ്റിലാക്കി 1.15 കോടി രൂപ കവർന്നു. സിബിഐ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ടാണ് ഫോൺകോൾ എത്തിയത്. 15 ദിവസത്തെ ഡിജിറ്റൽ അറസ്റ്റിലാണെന്നും കേസിൽനിന്ന് രക്ഷപ്പെടാൻ ഒരു കോടി രൂപ നൽകണമെന്നും വയോധികനോട് ആവശ്യപ്പെടുകയായിരുന്നു.
സംഭവത്തിൽ സൂറത് ക്രൈംബ്രാഞ്ച് അഞ്ചുപേരെ അറസ്റ്റുചെയ്തെങ്കിലും പ്രധാന പ്രതിയെ കണ്ടെത്താനായിട്ടില്ല. രമേശ് സുരാന, ഉമേഷ് ജിൻജാല, നരേഷ് സുരാന, രാജേഷ് ഡിയോറ, ഗൗരങ്ക് രഗോലിയ എന്നിവരാണ് അറസ്റ്റിലായത്. പ്രധാന സൂത്രധാരനായ ഗൊപാനി എന്നയാളെ പിടികൂടാനുണ്ടെന്നും പോലീസ് പറഞ്ഞു.
CATEGORIES News