
നിലമ്പൂർ വിധിയെഴുതി; 74.35 ശതമാനം പോളിങ്
- ജനഹിതം ആർക്കൊപ്പമെന്ന് ഈമാസം 23ന് തിങ്കളാഴ്ച അറിയാം.
നിലമ്പൂർ:നിലമ്പൂരിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സമ്മതിദായകർ വിധിയെഴുതി. 74.35 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജനഹിതം ആർക്കൊപ്പമെന്ന് ഈമാസം 23ന് തിങ്കളാഴ്ച അറിയാം.
മണ്ഡലത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങ് ശതമാനമാണ് നിയമസഭാ ഉപ തിരഞ്ഞെടുപ്പിലുണ്ടായത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 71.28 ശതമാനവും ഇതേ വർഷം വീണ്ടും നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 61.46 ശതമാനവുമായിരുന്നു വോട്ടിങ്. 75.23 ശതമാനമായിരുന്നു 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ്.

രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പിലെ ആദ്യ രണ്ട് മണിക്കൂറിൽ 13.15 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 11ഓടെ 30.15 ഉം ഉച്ചയ്ക്ക് ഒന്നിന് 46.73ഉം ശതമാനം പേർ വോട്ടവകാശം വിനിയോഗിച്ചു. ഉച്ചയ്ക്ക് മൂന്നിന് 59.68 ഉം വൈകീട്ട് അഞ്ചിന് 70.76 ഉം ശതമാനമായിരുന്നു പോളിങ്. മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടർമാരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു.