
പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് എഴുപത്തി ആറര വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ
- അഴിയൂർ തയ്യിൽ അഖിലേഷിനെയാണ് കോടതി ശിക്ഷിച്ചത്
വടകര:പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് എഴുപത്തി ആറര വർഷം തടവിനും ഒന്നര ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷ വിധിച്ചു . അഴിയൂർ തയ്യിൽ അഖിലേഷ് (36) നെയാണ് കോടതി ശിക്ഷിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജ് കെ നൗഷാദലിയാണ് ശിക്ഷ വിധിച്ചത്.

പെൺകുട്ടിയുടെയും അമ്മയുടെയും പരാതിയിൽ ചോമ്പാല പോലീസാണ് കേസ് എടുത്തത്. ഇൻസ്പെക്ടർ ബി.കെ ഷിജുവിൻ്റെ നേതൃത്വത്തിൽ എസ് ഐ രാജേഷ്, സിപിഒ സി കെ ശാലിനി എന്നിവരാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷൻ്റെ ഭാഗത്ത് നിന്ന് 20 സാക്ഷികളെ വിസ്‌തരിച്ചു. 27 രേഖകൾ കോടതി മുൻപാകെ ഹാജരാക്കി. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി
CATEGORIES News