
പിഷാരികാവ് കാളിയാട്ട മഹോത്സവം ; ഇന്നും നാളെയും ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്തി
- ക്ഷേത്ര പരിസരങ്ങളിലും മറ്റും സിസിടിവി ക്യാമറകൾ സജീകരിച്ച് നിരീക്ഷണം നടത്തും
കൊല്ലം: പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോത്സവത്തിനോടനുബന്ധിച്ച് ഇന്നും നാളെയും തിയ്യതികളിൽ സുരക്ഷാ സംവിധാനവും, ദേശീയപാതയിൽ വാഹനക്രമീകരണങ്ങളും ഏർപ്പെടുത്തി. ഏപ്രിൽ അഞ്ചിന് വലിയവിളക്ക് ദിവസം ദേശീയപാതയിൽ കാലത്ത് 10മണി മുതൽ രാത്രി 10 മണി വരെ കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ പാവങ്ങാട് അത്തോളി, ഉള്ളിയേരി പേരാമ്പ്ര വഴി പയ്യോളിയിൽ കയറണം. ചെറിയ വാഹനങ്ങൾ ചെങ്ങോട്ടു കാവ് ബൈപ്പാസ് വഴി മൂടാടി ഹൈവേയിൽ പ്രവേശിക്കണം.വടകര ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ പയ്യോളി, പേരാമ്പ്ര, ഉള്ളിയേരി, അത്തോളി പാവങ്ങാട് വഴി പോകണം. ചെറിയ വാഹനങ്ങൾ മൂടാടിയിൽ നിന്നും ബൈപ്പാസിൽ പ്രവേശിച്ച് ചെങ്ങോട്ടുകാവിൽ കയറണം. വടകരയിൽ നിന്നും, കൊയിലാണ്ടിയിലെക്ക് വരുന്ന ലൈൻബസ്സുകൾ കൊല്ലം ചിറയിൽ നിർത്തി തിരിച്ച് പോകണം. കൊയിലാണ്ടി ഭാഗത്തു നിന്നുളു ബസ്സുകൾ കൊല്ലം പെട്രാൾ പമ്പിൽ നിർത്തി തിരിച്ച് പോകണം.

ഏപ്രിൽ 6 ന്, ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ നേരത്തെയുള്ള രീതിയിലാണ് ട്രാഫിക്ക് ക്രമീകരിച്ചതെന്ന് പോലീസ് അധികൃതർ അറിയിച്ചു. ക്ഷേത്ര പരിസരങ്ങളിലും മറ്റും സിസിടിവി ക്യാമറകൾ സജീകരിച്ച് നിരീക്ഷണം നടത്തും. റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി 300 ഓളം പോലീസുകാരാണ് ഡ്യൂട്ടിയിൽ ഉണ്ടാവുക, മഫ്ടി, വനിതാ, പിങ്ക് പോലീസ് നിരീക്ഷണവും രണ്ട് ദിവസങ്ങളിൽ ഡ്രോൺനനിരീക്ഷണവും ഉണ്ടാവുമെന്ന് പോലീസ് അറിയിച്ചു.