
ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം ശനിയാഴ്ച നടക്കും
- നാളെ രാവിലെ മുതൽ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനം ഉണ്ടാകും
വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ. നാളെ രാവിലെ മുതൽ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനം ഉണ്ടാകും. അതിനിടെ മാർപാപ്പയുടെ ഭൌതികശരീരത്തിന്റെ ചിത്രങ്ങൾ വത്തിക്കാൻ പുറത്ത് വിട്ടിട്ടുണ്ട്.

മാർപാപ്പയുടെ മരണപത്രത്തിലെ നിർദേശങ്ങൾ വത്തിക്കാൻ ഇന്ന് വെളിപ്പെടുത്തിയിരുന്നു. തനിക്ക് അന്ത്യ വിശ്രമം ഒരുക്കേണ്ടത് റോമിലെ സെന്റ് മേരി ബസലിക്കയിലായിരിക്കണമെന്നാണ് അദ്ദേഹം മരണപത്രത്തിൽ കുറിച്ചത്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ ഒന്നും തന്നെ വേണ്ടെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നുമാണ് അദ്ദേഹം നിർദേശം നൽകിയിരിക്കുന്നത്. മാർപാപ്പയുടെ മരണ സർട്ടിഫിക്കറ്റും വത്തിക്കാൻ പുറത്ത് വിട്ടിട്ടുണ്ട്. പക്ഷാഘാതവും ഹൃദയസ്‌തംഭനവുമാണ് അദ്ദേഹത്തിൻ്റെ മരണ കാരണമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.