
ഫ്ലോറിഡ സർവകലാശാലയിൽ വെടിവെപ്പിൽ രണ്ടുമരണം
- അക്രമി മുൻ പൊലീസ് ഉദ്യോഗസ്ഥയുടെ മകൻ
വാഷിങ്ടൺ: യു.എസിലെ ഫ്ലോറിഡ സർവകലാശാലയിൽ മുൻ വിദ്യാർഥി നടത്തിയ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് പരിക്കേറ്റു.

അക്രമിയായ 20കാരൻ ഫീനിക്സ് ഇറെ പൊലീസ് കിഴ്പ്പെടുത്തി. മുൻ പൊലീസ് ഉദ്യോഗസ്ഥയുടെ മകനാണ്. അമ്മയുടെ തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. കൊല്ലപ്പെട്ടത് സർവകാലശാല വിദ്യാർഥികൾ അല്ലെന്ന് പൊലീസ് മേധാവി സ്ഥിരീകരിച്ചു. വെടിവെപ്പിന് പിന്നാലെ കാമ്പസ് താൽക്കാലികമായി അടച്ചു.
CATEGORIES News