
മുണ്ടക്കൈ-ചൂരൽമല പുനരധിവാസ വായ്പ ; സമയപരിമിതിയിൽ കേന്ദ്രം വ്യക്തത വരുത്തണം -ഹൈക്കോടതി
- വിഷയത്തിൽ കേന്ദ്രം കോടതിയോട് മൂന്നാഴ്ചത്തെ സമയം തേടി
കൊച്ചി : വയനാട് മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനുള്ള വായ്‌പയുടെ വിനിയോഗത്തിന്റെ സമയപരിമിതിയിൽ കേന്ദ്രം വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി.മാർച്ച് 31-നകം ഫണ്ട് വിനിയോഗിക്കണമെന്നത് അപ്രായോഗികമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ദുരിതബാധിതരുടെ വായ്പ്‌പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ അപേക്ഷ ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് കേന്ദ്രം അറിയിച്ചു.മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി 530 കോടിയാണ് കേന്ദ്രം വായ്‌പയായി അനുവദിച്ചത്. മാർച്ച് മുപ്പത്തിയൊന്നിനകം തുക ചെലവഴിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഈ നിബന്ധന അപ്രായോഗികമാണെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഈ വിഷയത്തിൽ രണ്ടാഴ്ചയ്ക്കകം വ്യക്തത വരുത്തണമെന്നാണ് ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ കേന്ദ്രം കോടതിയോട് മൂന്നാഴ്ചത്തെ സമയം തേടിയിട്ടുണ്ട്