
റാഗിങ് കേസുകൾ പരിഗണിക്കാൻ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്
- കെൽസ ഹൈക്കോടതിയിൽ നൽകിയ പൊതുതാൽപ്പര്യ ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസിന്റെ നടപടി
കൊച്ചി:കേരളത്തിലെ വിദ്യാലയങ്ങളിലെ റാഗിങ് കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. കേരളത്തിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട റാഗിങ് കേസുകളുടെ പശ്ചാത്തലത്തിലാണ് നടപടി. ലീഗൽ സർവീസസ് അതോറിറ്റി(കെൽസ) ഹൈക്കോടതിയിൽ നൽകിയ പൊതുതാൽപ്പര്യ ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസിന്റെ നടപടി.

രണ്ടംഗ ബഞ്ച് ആകും സ്ഥാപിക്കുന്നത്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.റാഗിങ് വിരുദ്ധ നിയമങ്ങൾ നിലവിലുണ്ടായിട്ടും ബന്ധപ്പെട്ട കേസുകളിൽ സർക്കാർ കർശന നടപടി സ്വീകരിക്കുന്നില്ലെന്നും ഇതുസംബന്ധിച് കത്രമായചട്ടക്കൂടുകളുണ്ടാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. ഹരജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാർ മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംസ്ഥാന, ജില്ലാ തല മോണിറ്ററിങ്ങ് കമ്മിറ്റികളും പരാതി പരിഹാര സെല്ലുകളും സ്ഥാപിക്കാൻ നിർദേശം നൽകണമെന്ന് കെൽസ ഹരജിയിൽ ആവശ്യപ്പെട്ടു.
