വടകര ബാങ്കിൽ നിന്ന് 26 കിലോ സ്വർണം കവർന്ന മാനേജർ പിടിയിൽ

വടകര ബാങ്കിൽ നിന്ന് 26 കിലോ സ്വർണം കവർന്ന മാനേജർ പിടിയിൽ

  • അറസ്റ്റിലായത് ഇയാൾ തന്നെയെന്ന് സ്ഥിരീകരിക്കുന്നതിനായി വടകര പൊലീസ് സംഘം കർണാടകയിലേക്ക് തിരിച്ചു

ബംഗളുരു : ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ പണയ സ്വർണത്തിനുപകരം മുക്കുപണ്ടം വച്ച് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതിയായ ബാങ്ക് മാനേജർ മധാ ജയകുമാർ കർണാടക- തെലങ്കാന അതിർത്തിയിൽ കർണാടക പൊലീസിന്റെ പിടിയിലായി.

അറസ്റ്റിലായത് ഇയാൾ തന്നെയെന്ന് സ്ഥിരീകരിക്കുന്നതിനായി വടകര ഡിവൈഎസ് പി ബാലചന്ദ്രൻ്റെ നേതൃത്ത്വത്തിലുള്ള പൊലീസ് സംഘം കർണാടകയിലേക്ക് തിരിച്ചിട്ടുണ്ട്.

വടകര എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ മാനേജരായിരുന്ന മേട്ടുപാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധാ ജയകുമാറാണ് 17. 20 കോടി രൂപ തട്ടിയത്. സ്ഥലം മാറ്റം ലഭിച്ച ജയകുമാറിന് പകരം ചുമതലയേറ്റ ബാങ്ക് മാനേജർ വി.ഇർഷാദിൻ്റെ പരാതിയിലാണ് വടകര പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതി തമിഴ്നാട് സ്വദേശിയായതിനാലും തട്ടിപ്പ് നടത്തിയത് വൻ തുകയായതിനാലും ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയിരുന്നു. ഡിവൈഎസ്‌പി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. അതേ സമയം താൻ തെറ്റുകാരൻ അല്ലെന്നും കുറ്റം ചെയ്തത് മറ്റൊരാളെന്നും മധാ ജയകുമാറിന്റെ ഫേസ് ബുക്ക്‌ ലൈവ് പ്രത്യക്ഷപ്പെട്ടിരുന്നു.

42അക്കൗണ്ടുകളിൽനിന്നായി 26.24 കി ഗ്രാം സ്വർണമാണ് നഷ്ടമായത്. വടകരയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള വലിയ സ്വർണത്തട്ടിപ്പ് നടക്കുന്നത്.വാർത്ത അറിഞ്ഞ് ഇടപാടുകാർ പലരും ശനിയാഴ്ചയും ബാങ്കിലെത്തിയിരുന്നു.അടുത്തിടെ പ്രതി തമിഴ്നാട്ടിൽ ഹോട്ടൽ തുടങ്ങിയതും പ്രമുഖ സിനിമാതാരം ഉദ്ഘാടകയായ വിവരവും പൊലീസിന് ലഭിച്ചിരുന്നു. മധാ ജയകുമാറിനെ കണ്ടെത്താൻ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )