വന്യജീവി ആക്രമണം തടയാൻ പത്തിന പദ്ധതികളിറക്കി സർക്കാർ

വന്യജീവി ആക്രമണം തടയാൻ പത്തിന പദ്ധതികളിറക്കി സർക്കാർ

  • വനത്തിനുള്ളിൽ മൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകൾ നിരീക്ഷിക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ തടയാൻ പത്തിന പദ്ധതിയുമായി കേരള സർക്കാർ. വനംവകുപ്പ് ആസ്ഥാനത്ത്’ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത് . വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകൾ തുടർച്ചയായി നിരീക്ഷിക്കൽ, സന്നദ്ധ പ്രതികരണ സേന രൂപീകരിക്കൽ, പരമ്പരാഗത അറിവുകൾ ഉപയോഗപ്പെടുത്തൽ, ജല-ഭക്ഷണ ലഭ്യത വനത്തിനുള്ളിൽ തന്നെ ഉറപ്പുവരുത്തൽ, നാടൻ കുരങ്ങുകളുടെ ശല്യം തടയൽ, കാട്ടുപന്നിയുടെ ശല്യം തടയൽ, പാമ്പുകടിയേറ്റുള്ള മരണം പൂർണ്ണമായി ഇല്ലാതാക്കാൻ, മനുഷ്യ-വന്യമൃഗ സംഘർഷം തടയുന്നതിനുള്ള ഗവേഷണം, പഠനം, സൗരോർജ്ജ വേലികൾ സ്ഥാപിക്കൽ, ജനങ്ങൾക്ക് അവബോധം നൽകൽ എന്നിവയാണ് പത്തിന പദ്ധതികൾ.വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കാടുപിടിച്ചു കിടക്കുന്ന എസ്റ്റേറ്റുകളുടെ ഉടമകൾക്ക് അടിയന്തരമായി കാടു നീക്കം ചെയ്യാൻ നോട്ടീസ് നൽകുവാൻ തീരുമാനിച്ചു. വനത്തിലൂടെ കടന്നുപോകുന്ന റോഡുകൾക്കിരുവശവും അടിക്കാടുകൾ വെട്ടിത്തെളിക്കാൻ നിർദേശം നൽകി. വേനൽകാലത്തു വനമേഖലയിലൂടെ യാത്ര ചെയ്യുന്നവരും വനത്തിനടുത്തു താമസിക്കുന്നവരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെ സംബംന്ധിച്ചു ബോധവത്കരണം നടത്തുന്നതിന് യോഗത്തിൽ തീരുമാനിച്ചുജനവാസ മേഖലകൾക്ക് അരികിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിന് റിയൽ ടൈം മോണിറ്ററിങ് സംവിധാനം ഏർപെടുത്തും.

സംസ്ഥാനത്തു പ്രവർത്തിച്ചു വരുന്ന 28 റാപിഡ് റെസ്പോൺസ് ടീമുകൾക്ക് ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ലഭ്യമാക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് സമർപ്പിച്ച പ്രൊപ്പോസലിന്മേൽ അടിയന്തരമായി തുടർ നടപടികളെടുക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )