വാടക ഹെലികോപ്ടറിന് ചെലവ്                       7. 20 കോടി; കരാർ പുതുക്കുന്നു

വാടക ഹെലികോപ്ടറിന് ചെലവ് 7. 20 കോടി; കരാർ പുതുക്കുന്നു

  • ഒമ്പത് മാസത്തെ കാലയളവിനിടയിൽ എത്രതവണ ഹെലികോപ്ടർ ഉപയോഗിച്ചുവെന്ന് മറുപടി ഇല്ല

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്‌ടറിന് വേണ്ടി ഇതുവരെ ചെലവഴിച്ചത് 7.20 കോടി രൂപ. 2023 സെപ്റ്റംബർ 20 മുതലാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുത്തത്. ജി.എസ്.ടി. ഉൾപ്പെടെ മാസം 80 ലക്ഷം രൂപയാണ് ഇതിന് ചെലവ്. ഡൽഹി ആസ്ഥാനമായ ചിപ്സ്‌ൻ ഏവിയേഷൻ എന്ന സ്വകാര്യ കമ്പനിയിൽനിന്നാണ് ഹെലികോപ്ടർ വാടകക്കെടുത്തിരുന്നത്. മാസം 25 മണിക്കൂർ ഈ നിരക്കിൽ പറക്കാം. അധികം വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം വാടക നൽകണം എന്നാണ് വ്യവസ്ഥയിൽ പറയുന്നത്.

എന്നാൽ, കഴിഞ്ഞ ഒമ്പത് മാസക്കാലത്ത് എത്രതവണ ഹെലികോപ്ടർ ഉപയോഗിച്ചുവെന്ന് സർക്കാർ മറുപടി നൽകിയില്ല. പോലീസ് വകുപ്പാണ് ഹെലികോപ്ടറിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ എയർ ആംബുലൻസായും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാനും കൂടിയാണ് ഹെലികോപ്റ്റർ വാങ്ങിയതെന്ന് പറയുന്നുണ്ട്. എന്നാൽ ഈ കാലയളവിലാണ് വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായത്. ഈ സമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഹെലികോപ്ടർ ഉപയോഗിച്ചിരുന്നതായി വിവരമില്ല.
പൈലറ്റ് ഉൾപ്പടെ പതിനൊന്നു പേർക്ക് ഒരേ സമയം യാത്ര ചെയ്യാൻ കഴിയുന്ന ഈ ഹെലികോപ്ടർ ഏതൊക്കെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്ന ചോദ്യത്തിന് പൊതു ആവശ്യങ്ങൾക്ക് വേണ്ടിയാണ് എന്നതാണ് മറുപടിയിലുള്ളത്. എന്നാൽ, ഏതൊക്കെയാണ് ആ പൊതു ആവശ്യങ്ങളെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഏഴ് കോടി ഇരുപത് ലക്ഷം രൂപ ഒമ്പത് മാസത്തിനിടെ ഹെലികോപ്ടറിന് വേണ്ടി വാടക അടക്കം സർക്കാർ ചിലവഴിച്ചിട്ടുണ്ട്. എന്നാൽ ഈ കാലയളവിൽ ഹെലികോപ്ടർ എന്തെങ്കിലും ആവശ്യത്തിന് ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തിയിട്ടില്ല. ഒഴുക്കൻ മട്ടിൽ വിവിധ ആവശ്യങ്ങൾക്ക് എല്ലാ മാസവും നിശ്ചിത മണിക്കൂർ സമയപരിധി പാലിച്ചുകൊണ്ട് ഹെലികോപ്ടറിന്റെ സേവനം വിനിയോഗിക്കുന്നുണ്ട് എന്നാണ് മറുപടി. അതേസമയം, നിലവിലെ കരാർ പുതുക്കി വീണ്ടും ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നത് തുടരാനാണ് ശ്രമം

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )