
വെടിനിർത്തൽ കരാർ നിലവിൽ വന്നു; കരാർ 3 ഘട്ടങ്ങളിലായി നടക്കും
- ആദ്യഘട്ടം ഹമാസ് ബന്ദികളാക്കിയവരിൽ 33 പേരെ വിട്ടുനൽകും
ഗാസ : പതിനഞ്ച് മാസത്തോളം നീണ്ട ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് അവസാനം കുറിക്കുന്നത് ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഈജിപ്ത്, ഖത്തർ, യുഎസ് എന്നിവരുടെ മധ്യസ്‌ഥതയിൽ തയാറാക്കിയ കരാർ മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കും.ആറാഴ്ച നീളുന്ന 3 ഘട്ടങ്ങളുള്ളതാണ് കരാർ.

ആദ്യഘട്ടം ഹമാസ് ബന്ദികളാക്കിയവരിൽ 33 പേരെ വിട്ടുനൽകും. സ്ത്രീകൾ, കുട്ടികൾ, 50നു മുകളിൽ പ്രായമുള്ളവർ, പരുക്കേറ്റവർ എന്നിവർക്കാണ് മുൻഗണന. വിട്ടുനൽകുന്ന ഓരോ ബന്ദികൾക്കും പകരമായി തങ്ങളുടെ തടവിലുള്ള 30 പലസ്തീൻകാരെ വീതം ഇസ്രയേലും മോചിപ്പിക്കും. ഇസ്രയേലിന്റെ വനിത സൈനികരെ മോചിപ്പിക്കുമ്പോൾ ഓരോ സൈനികർക്കും പകരമായി 50 തടവുകാരെ വിട്ടുനൽകും.
CATEGORIES News