
വെള്ളക്കെട്ടും ഉരുൾപൊട്ടലും താളം തെറ്റി കെഎസ്ആർടിസി
- വെള്ളക്കെട്ടിൽ കുടുങ്ങിയതിനെത്തുടർന്ന് ബസുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു
കോഴിക്കോട്:നിർത്താതെ തുടരുന്ന മഴയും വെള്ളക്കെട്ടും ഉരുൾ പൊട്ടലും കെഎ സ്ആർടിസി സർവിസുകളെയും ബാധിച്ചു.
കോഴിക്കോട്-കൽപറ്റ ദേശീയപാതയിൽ ഈങ്ങാപുഴയിലെ വെള്ളക്കെട്ടും ചൂരൽമലയിലെ ഉരുൾപൊട്ടലും മൂലം ചൊവ്വാഴ്ച പുലർച്ച മുതൽ സർവിസുകൾ സമയം തെറ്റി. ബത്തേരി, മാനന്തവാടി പാതയിൽ രാവിലെ പത്തുവരെ ബസുകൾ ഓടിയില്ല. പുലർച്ച സിഫ്റ്റ് ബസ് ഈങ്ങാപ്പുഴയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയതിനെത്തുടർന്ന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ചില ബസുകൾ വഴിതിരിച്ചു വിട്ടെങ്കിലും വിവിധ ഭാഗങ്ങളിലെ വെള്ളക്കെട്ടുകൾ മൂലം അതും തടസ്സപ്പെട്ടു. പതിനൊന്ന് മണിയോടെ വീണ്ടും വഴിതിരിച്ച് വിട്ട് ചില സർവിസുകൾ നടത്തി. വയനാട് ഭാഗത്തെ ഡിപ്പോകളിൽനിന്ന് വളരെ കുറച്ച് സർവിസുകൾ മാത്രമാണ് എത്തിയത്. ഉച്ചയോടെ അരമണിക്കൂർ ഇടവിട്ട് കോഴിക്കോടുനിന്ന് ‘സുൽത്താൻ ബത്തേരി, മാനന്തവാടി പാതയിൽ സർവിസ് തുടർന്നു.
CATEGORIES News