
സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ മാസ്റ്റർ തുടരും
- സംസ്ഥാന കമ്മിറ്റിയിൽ 15 പുതുമുഖങ്ങൾ
കൊല്ലം : സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ മാസ്റ്ററെ വീണ്ടും തെരഞ്ഞെടുത്തു. 24-ാം പാർടി കോൺഗ്രസിനു മുന്നോടിയായി കൊല്ലത്തു നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിലാണ് എം.വി ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. രണ്ടാം തവണയാണ് എം.വി ഗോവിന്ദൻ പാർട്ടിയെ നയിക്കുന്നത്.
സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ 89 അംഗ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയിൽ 15 പുതുമുഖങ്ങൾ ഉണ്ട്. ആർ ബിന്ദു, വി. കെ സനോജ്, വി വസീഫ്, എം. പ്രകാശൻ മാസ്റ്റർ, എം.രാജഗോപാലൻ, എം. മെഹബൂബ്, വി.പി അനിൽ, കെ. വി അബ്ദുൾ ഖാദർ, എം. അനിൽകുമാർ, ടി. ആർ രഘുനാഥൻ, ഡി. കെ മുരളി, കെ. റഫീഖ് തുടങ്ങിയവരാണ് സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങൾ.

പിണറായി വിജയൻ, എം.വി ഗോവിന്ദൻ, ഐ. പി ജയരാജൻ, കെ. കെ ശൈലജ, ടി.എം തോമസ് ഐസക്, ടി. പി രാമകൃഷ്ണൻ, കെ.എൻ ബാലഗോപാൽ, പി. രാജീവ്, കെ.കെ ജയചന്ദ്രൻ, വി എൻ വാസവൻ, സജി ചെറിയാൻ, എം.സ്വരാജ്, മുഹമ്മദ് റിയാസ്, പി.കെ ബിജു, പുത്തലത്ത് ദിനേശൻ, എം.വി ജയരാജൻ, സി.എൻ മോഹനൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ. എം.വി ജയരാജൻ, കെ.കെ ശൈലജ, സി.എൻ മോഹനൻ എന്നിവർ പുതിയ സെക്രട്ടറിയേറ്റ് അംഗങ്ങളാണ്. ഡോ. ജോൺ ബ്രിട്ടാസും ബിജു കണ്ടക്കൈയും സ്ഥിരം അംഗങ്ങളും വീണാ ജോർജ് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവുമാണ് .
