സ്മാരകത്തിന് സ്ഥലം അനുവദിക്കും’; മൻമോഹൻ സിങിന്റെ സ്മാരക വിവാദത്തിൽ മറുപടിയുമായി കേന്ദ്രം

സ്മാരകത്തിന് സ്ഥലം അനുവദിക്കും’; മൻമോഹൻ സിങിന്റെ സ്മാരക വിവാദത്തിൽ മറുപടിയുമായി കേന്ദ്രം

  • യുപിഎ സർക്കാരിൻ്റെ കാലത്താണ് സ്മാരകങ്ങൾക്ക് സ്ഥലം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും കേന്ദ്രത്തിന്റെ വിശദീകരണം

ഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ സ്‌മാരക വിവാദത്തിൽ മറുപടിയുമായി കേന്ദ്ര സർക്കാർ. സ്‌മാരകത്തിന് സ്ഥലം അനുവദിക്കുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ച് സ്ഥലം കൈമാറുമെന്നും കേന്ദ്രം അറിയിച്ചു. ഡൽഹിലെ നിഗംബോധ്ഘട്ടിലാണ് ഇന്ന് മൻമോഹൻ സിങിന്റെ സംസ്ക്‌കാര ചടങ്ങുകൾ നടക്കുക.
നിലവിൽ ഡൽഹി മോത്തിലാൽ നെഹ്റു മാർഗിലെ വസതിയിലുള്ള സിങിന്റെ മൃതദേഹം രാവിലെ എട്ട് മണിയോടെ എഐസിസി ആസ്ഥാനത്ത് എത്തിക്കും. രാവിലെ 8.30 മുതൽ 9.30 വരെയാണ് ഐഐസിസിയിൽ പൊതുദർശനം ക്രമീകരിച്ചിട്ടുള്ളത്. ഇപ്പോൾ നടത്തുന്ന വിവാദം അനാവശ്യമാണെന്നും യുപിഎ സർക്കാരിൻ്റെ കാലത്താണ് സ്മാരകങ്ങൾക്ക് സ്ഥലം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും കേന്ദ്രത്തിന്റെ വിശദീകരണം.

രാഷ്ട്രപതി ദൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധിപേർ ഇന്നലെ അന്ത്യോപചാരം അർപ്പിച്ചിരുന്നു. മൻ മോഹൻ സിംഗിനോടുള്ള ആദരസൂചകമായി ഇന്ന് ഉച്ചവരെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )