
സ്വർണക്കടത്ത് കേസിൽ ജുഡീഷ്യൽ കമ്മീഷനെ വെച്ച സർക്കാർ നടപടിക്ക് തിരിച്ചടി; അപ്പീൽ ഹൈക്കോടതി തള്ളി
- സർക്കാർ നടപടി റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു.
കൊച്ചി: സ്വർണക്കടത്ത് കേസിൽ ജുഡീഷ്യൽ കമ്മീഷനെ വെച്ച സർക്കാർ നടപടിക്ക് തിരിച്ചടി. സിംഗിൾ ബഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇഡിക്കെതിരെ അന്വേഷണത്തിന് ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കാനാവില്ലെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.
ഇഡി നൽകിയ ഹരജിയിൽ നേരത്തെ സിംഗിൾ ബെഞ്ച് കമ്മീഷൻ സ്റ്റേ ചെയ്തിരുന്നു. ദേശീയ അന്വേഷണ ഏജൻസികളുടെ ഗൂഢാലോചന അന്വേഷിക്കുന്നതിനായിരുന്നു. വി.കെ മോഹനൻ കമ്മീഷൻ സർക്കാർ നടപടി റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു.

മുഖ്യമന്ത്രി, സ്പീക്കർ, ഉൾപ്പടെയുള്ളവരെ സ്വർണക്കടത്ത് കേസിൽ ബന്ധപ്പെടുത്താൻ ഗൂഢാലോചന നടന്നോ എന്ന് അന്വേഷിക്കാനാണ് ജസ്റ്റിസ് വി.കെ മോഹനൻ അധ്യക്ഷനായ കമ്മീഷനെ സർക്കാർ നിയോഗിച്ചത്. സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തു വന്നതിനു പിന്നാലെയാണ് സംസ്ഥാനസർക്കാർ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയമിച്ചത്.
