
നെല്ലിന്റെ സബ്സിഡിയായി 100 കോടി രൂപകൂടി അനുവദിച്ചു- ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാൽ
- മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംഭരിച്ച നെല്ലിന്റെ സബ്സിഡി വിതരണത്തിനാണ് തുക നൽകിയത്
തിരുവനന്തപുരം : കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിൻ്റെ സബ്സിഡിയായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല് സംഭരണ ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷനാണ് തുക അനുവദിച്ചത്.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംഭരിച്ച നെല്ലിന്റെ സബ്സിഡി വിതരണത്തിനാണ് തുക നൽകിയത്.185 കോടി രൂപ ഈ വർഷം നേരത്തെ അനുവദിച്ചിരുന്നു. ഫെബ്രുവരി വരെ സംഭരിച്ച നെല്ലിന്റെ സബ്സിഡിയാണ് അന്ന് അനുവദിച്ചത്. ഈ സാമ്പത്തിക വർഷം ബജറ്റിൽ വകയിരുത്തിയിട്ടുള്ളത് 606 കോടി രൂപയാണ്. ഇതിൽ 285 കോടി രൂപ അനുവദിച്ചു. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിൻ്റെ താങ്ങുവില കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലും സബ്സിഡി വിതരണം സംസ്ഥാന സർക്കാർ ഉറപ്പാക്കുകയാണ്. കേന്ദ്രത്തിന്റെ താങ്ങുവില, ചരക്കുകൂലി സഹായത്തിൽ 1100 കോടി രൂപയോളം കുടിശികയാണ്. 2017 മുതലുള്ള തുകകൾ ഇതിൽ ഉൾപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.