
സിവിൽ സർവീസസ് വിജ്ഞാപനമെത്തി
- ഫെബ്രുവരി 11 വരെ അപേക്ഷ നൽകാം
തിരുവനന്തപുരം : സിവിൽ സർവീസസ് പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് തുടങ്ങി 23 വിഭാഗങ്ങളിലായി നിലവിൽ 979 ഒഴിവുണ്ട്.ഫെബ്രുവരി 11 വരെ ഓൺലൈനായി അപേക്ഷിക്കാം. ഭിന്നശേഷിക്കാർക്കു 38 ഒഴിവ്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. മേയ് 25 നാണു പ്രിലിമിനറി പരീക്ഷ.

.യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. ഇവർ മെയിൻ പരീക്ഷയുടെ അപേക്ഷയ്ക്കൊപ്പം, യോഗ്യത നേടിയതിന്റെ തെളിവും ഹാജരാക്കണം.മെഡിക്കൽ ബിരുദക്കാർ ഇന്റേൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഇന്റർവ്യൂ സമയത്തു ഹാജരാക്കണം. ബിരുദത്തിനു തുല്യമായ പ്രഫഷനൽ/ടെക്നിക്കൽ യോഗ്യതയുള്ളവർക്കും പരീക്ഷയെഴുതാം.
ആറു തവണ പ്രിലിമിനറി എഴുതിയവർ അപേക്ഷിക്കാൻ യോഗ്യരല്ല. പട്ടികവിഭാഗക്കാർക്കു പരിധി ബാധകമല്ല. മറ്റു പിന്നാക്കവിഭാഗക്കാർക്കും അംഗപരിമിതർക്കും 9 അവസരം ലഭിക്കും.
പ്രായം: 2025 ഓഗസ്റ്റ് ഒന്നിന് 21-32. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവുണ്ട്. വിമുക്തഭടൻമാർക്കും ഇളവുണ്ട്.
അപേക്ഷ ഫീസ്: 100 രൂപ. ഓൺലൈനായും എസ്ബിഐ ശാഖകളിലും പണമടയ്ക്കാം. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും അംഗപരിമിതർക്കും ഫീസില്ല.
അപേക്ഷിക്കേണ്ട നൽകാൻ : www.upsconline.nic.in ഓൺലൈനായി അപേക്ഷിക്കുക. സിലബസ്, പരീക്ഷാക്രമം ഉൾപ്പെടെ വിജ്ഞാപനത്തിന്റെ പൂർണരൂപം www.upsc.gov.in എന്ന സൈറ്റിൽ.