
കോഴിക്കോടിനല്ലാതെ സാഹിത്യ നഗരപദവി മറ്റേത് നഗരത്തിന് ? – സി പി മുസാഫർ അഹമ്മദ്
- ലോകത്തെ ഏറ്റവും വലിയ സാംസ്ക്കാരിക നഗരമായി കോഴിക്കോട് മാറിക്കൊണ്ടിരിക്കുകയാണ്, ഇങ്ങനെ മാറുമ്പോൾ ഒരുപാട് ഉത്തരവാദിത്തങ്ങൾ നമുക്കുണ്ടെന്നും മുസാഫർ അഹമ്മദ് കൂട്ടിച്ചേർത്തു.
സിറ്റി ഓഫ് ലിറ്ററേച്ചർ പദവി ലഭിച്ചതിനു ശേഷമുള്ള ആദ്യ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ആണ് നടക്കുന്നത്. നേടിയെടുക്കേണ്ടത് നേടിയെടുക്കും എന്ന ആത്മ വിശ്വാസമാണ് കോഴിക്കോടിന് സാഹിത്യ നഗര പദവി നേടാൻ സഹായിച്ചതെന്ന് ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് . കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ “Re-imagining Calicut’s public spaces and streets :as city of literature and happiness ” എന്ന സംഭാഷണ സെഷനിൽ നൗഫൽ.സി.ഹാഷിം നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോർപ്പറേഷൻ മുൻകൈ എടുത്തതിന് പുറമെ ഒരുപാട് പേരുടെ മെനക്കേടുണ്ട് ഈ നേട്ടത്തിനു പിന്നിൽ . എൻഐഈടിയിലെ ടീം, ഒരുപാട് സ്ഥാപനങ്ങൾ, സാഹിത്യകാരന്മാർ, അധ്യാപകർ, ചരിത്രകാരന്മാർ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് നമുക്ക് അർഹമായത് നേടിയെടുക്കുകയായിരുന്നു. സത്യത്തിൽ കോഴിക്കോടിനല്ലാതെ ഇത്തരം ഒരു ബഹുമതി മറ്റേത് നഗരത്തിന് കൊടുക്കും എന്ന ചോദ്യത്തിന് ഉത്തരം തന്നെയാണ് നാം നേടിയ ഈ പദവി. നമ്മുടെ സാധ്യതകൾ വർദ്ധിക്കുകയാണ് . ലോകത്തെ ഏറ്റവും വലിയ സാംസ്ക്കാരിക നഗരമായി കോഴിക്കോട് മാറിക്കൊണ്ടിരിക്കുകയാണ്, ഇങ്ങനെ മാറുമ്പോൾ ഒരുപാട് ഉത്തരവാദിത്തങ്ങൾ നമുക്കുണ്ടെന്നും മുസാഫർ അഹമ്മദ് കൂട്ടിച്ചേർത്തു.
ഓപ്പൺ സ്പേസ് വളരെ കുറഞ്ഞ ഒരു നഗരമാണ് കോഴിക്കോട് അതൊരു അപാകത തന്നെയാണ്. ബീച്ച്, ഫ്രീഡം സ്ക്വയർ, എന്നിവ ഓപ്പൺ സ്പേസ് ആക്കി മാറ്റാൻ സാധിച്ചിട്ടുണ്ട് . അത് ആശ്വാസകരം. അദ്ദേഹം പറഞ്ഞു.