
കോഴിക്കോട് നഗരത്തിൽ ലോഡ്‌ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്
- പോലീസ് സ്റ്റേഷനിൽ അഭയം തേടി അസം സ്വദേശിയായ പതിനേഴുകാരി
കോഴിക്കോട്:കോഴിക്കോട് നഗരത്തിലെ ലോഡ്‌ജിൽ സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നു പതിനേഴുകാരി മൊഴി നൽകി. ലോഡ്ജിൽനിന്നു രക്ഷപ്പെട്ട് പൊലീസ് സ്‌റ്റേഷനിൽ അഭയം തേടിയ അസം സ്വദേശിനിയായ പതിനേഴുകാരിയാണ് മൊഴി നൽകിയത്. പ്രണയം നടിച്ച് തന്നെ ലോഡ്‌ജിലെത്തിച്ചത് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവാണെന്നും അവരുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ടാണ് എത്തിയതെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

കേരളത്തിൽ ജോലിവാഗ്ദ്‌ധാനം ചെയ്താണ് തന്നെ എത്തിച്ചതെന്നും ലോഡ്‌ജിൽ മറ്റ് ആറു പെൺകുട്ടികൾ ഉണ്ടായിരുന്നെന്നും മൊഴിയിലുണ്ട്. ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കിയ പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. നിലവിൽ ആരും കസ്റ്റഡിയിലായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
CATEGORIES News