
‘ഗാസയിലെ ആക്രമണങ്ങൾക്ക് വംശഹത്യാ സ്വഭാവം; -യുഎൻ
- ‘പട്ടിണിയെ യുദ്ധമുറയാക്കി പലസ്തീൻകാരെ ശിക്ഷിക്കുന്നു’വെന്നും യുഎൻ
വാഷിങ്ടൻ: ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾക്ക് “വംശഹത്യയുടെ സ്വഭാവമുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന. യുഎന്നിന്റെ പ്രത്യേക സമിതി തയാറാക്കിയ റിപ്പോർട്ടിലാണ് ഇസ്രയേലിനെ രൂക്ഷമായി വിമർശിക്കുന്നത്.
വൻതോതിൽ സാധാരണക്കാരുടെ മരണത്തെയും പട്ടിണിയെയും ആയുധമായി ഉപയോഗിക്കുന്നതും ഇതിൽ ഉൾപ്പെടുന്നുവെന്നും റിപ്പോർട്ടിലുണ്ട്.”മരണം, പട്ടിണി, മാരക പരുക്കുകൾ എന്നിവയ്ക്ക് ഇസ്രയേൽ മനഃപൂർവം കാരണമാകുന്നു’ എന്നാണ് യുഎൻ സമിതിയുടെ ആരോപണം.

“ഗാസയിലെ ഉപരോധം, മാനുഷികസഹായം തടസ്സപ്പെടുത്തൽ, ആവർത്തിച്ചുള്ള യുഎൻ അഭ്യർഥനകളും രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവുകളും സുരക്ഷാ സമിതിയുടെ പ്രമേയങ്ങളും അവഗണിക്കൽ, സാധാരണക്കാരെയും സന്നദ്ധ പ്രവർത്തകരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും എന്നിവയിലൂടെ ഇസ്രയേൽസമിതിയുടെ പ്രമേയങ്ങളും അവഗണിക്കൽ, സാധാരണക്കാരെയും സന്നദ്ധ പ്രവർത്തകരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും എന്നിവയിലൂടെ ഇസ്രയേൽ മനഃപൂർവം മരണത്തിനും പട്ടിണിക്കും കാരണക്കാരാകുന്നു.

പട്ടിണിയെ യുദ്ധമുറയായി ഉപയോഗിച്ചു പലസ്തീൻ ജനതയെ ശിക്ഷിക്കുകയാണ്”- യുഎൻ സമിതിയുടെ വാർത്താക്കുറിപ്പ് ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം മനുഷ്യരുടെ മേൽനോട്ടം കുറഞ്ഞ എഐ അധിഷ്ഠിത സംവിധാനങ്ങൾ ഇസ്രയേൽ ഉപയോഗിക്കുന്നതിനാൽ സാധാരണക്കാരെയും സൈനികരെയും വേർതിരിച്ച് അറിയാൻ സാധിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വെടിനിർത്തൽ നീക്കങ്ങൾ പുരോഗമിക്കുമ്പോഴും ഗാസയിലും ലബനനിലും സിറിയയിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്. ലബനനിലെ ആക്രമണത്തിൽ 12 പാരാമെഡിക്കൽ ജീവനക്കാർ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.
