
അഖില കേരള തിരുവാതിരക്കളി ശില്പശാല ജൂൺ 17ന്
- തിരുവാതിരക്കളിയുടെ തനത് ചുവടുകൾ പരിചയപ്പെടുക എന്നതാണ് ശില്‌പശാലയുടെ ലക്ഷ്യം
കോഴിക്കോട് : കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിലനിന്നു പോരുന്ന തിരുവാതിരക്കളിയിലെ ആചാരാനുഷ്‌ഠാനങ്ങളിലെ ശൈലിഭേദങ്ങളും അവതരണങ്ങളിലെ വൈവിധ്യങ്ങളും അടിസ്ഥാനമാക്കി, അഖില കേരള തിരുവാതിരക്കളി ശില്പശാല രണ്ടാം ഘട്ടം ജൂൺ 17ന് രാവിലെ 9 മണി മുതൽ കണ്ണഞ്ചേരി പന്നിയങ്കര ജിഎൽപി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ശില്പശാല ഉദ്ഘാടനം ചെയ്യും. കേരള ഫോക്‌ലോർ അക്കാദമി സെക്രട്ടറി അജയകുമാർ മുഖ്യാതിഥിയാകും. ചടങ്ങിൽ കൈകൊട്ടിക്കളിപ്പാട്ട് രചയിതാവ് കെഎൽഎം സുവർദ്ധനെ ആദരിക്കും.
തിരുവാതിരക്കളിയുടെ തനത് ചുവടുകൾ പരിചയപ്പെടുക എന്നതാണ് ശില്‌പശാലയുടെ ലക്ഷ്യം. പരിപാടിയിൽ ഈ കലാരംഗത്തെ പ്രഗത്ഭർ പങ്കെടുക്കും.
സുവർണ ചന്ദ്രോത്ത് ആണ് ശിൽപശാലയുടെ കോ-ഓർഡിനേറ്റർ.
മോഡറേറ്റർ റിട്ട. പ്രൊഫ. പി അംബുജാക്ഷി (സെൻ്റ് സേവിയേഴ്‌സ് കോളേജ്, ആലുവ)യാണ്.
CATEGORIES News