
അടിയന്തിരാവസ്ഥയെ കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിൽ തെറ്റില്ല -മന്ത്രി വി. ശിവൻകുട്ടി
- ഗാന്ധി വധവും മുഗൾ ഭരണവും പഠിപ്പിക്കണമെന്ന് ശിവൻകുട്ടി പറഞ്ഞു
തിരുവനന്തപുരം : ഗവർണർക്ക് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി.കുട്ടികളെ അടിയന്തിരാവസ്ഥയെ കുറിച്ച് പഠിപ്പിക്കുന്നതിൽ തെറ്റില്ല. ഒപ്പം ഗുജറാത്ത് കലാപവും ആർഎസ്എസ് നിരോധനവും ഗാന്ധി വധവും മുഗൾ ഭരണവും പഠിപ്പിക്കണമെന്ന് ശിവൻകുട്ടി പറഞ്ഞു. അടിയന്തിരാവസ്ഥയുടെ കാലത്ത് നടന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ ആവശ്യപ്പെട്ടിരുന്നു.

ഗവർണറുടെ അധികാരങ്ങളെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനേക്കാൾ ആവശ്യം ഇതാണെന്നാണ് ഗവർണർ പറഞ്ഞത്. അക്കാലത്ത് രാജ്യത്ത് എന്താണു നടന്നതെന്ന് വരും തലമുറയും പഠിക്കണം. അതിക്രൂരമായ അതിക്രമങ്ങളുടെ ഉത്തരവാദികൾ ആരായിരുന്നുവെന്നും രാജ്യത്ത് ജനാധിപത്യത്തെ ചവിട്ടിമെതിച്ചത് ആരാണെന്നും അവർ മനസിലാക്കണം. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നിതാന്തജാഗ്രത പുലർത്തണമെന്നും രാജേന്ദ്ര അർലേക്കർ പറഞ്ഞു