
അനധികൃത മത്സ്യബന്ധനം നടത്തിയ വഞ്ചികൾ കസ്റ്റഡിയിലെടുത്തു
- ട്രോളിങ് നിരോധന കാലത്ത് പരമ്പരാഗത വള്ള ങ്ങൾക്ക് മത്സ്യബന്ധനത്തിന് അനുമതിയുണ്ടെങ്കിലും പുറംകടലിൽ മീൻപിടിത്തം നടത്താൻ പാടില്ലെന്നാണ് ചട്ടം
ബേപ്പൂർ: അനധികൃത മത്സ്യബന്ധനം നടത്തി മത്സ്യവുമായി ഹാർബറിൽ തിരിച്ചെത്തിയ ഫൈബർ വഞ്ചികൾ പിടികൂടി. കന്യാകുമാരി കുളച്ചൽ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള സെൻ്റ് മേരി മത്തലീന, ഷൈജു എന്നീ വഞ്ചികളാണ് ഫിഷറീസ് മറൈൻ എൻഫോഴ്സസ്മെന്റ് വിഭാഗം പിടി കൂടിയത്. ബേപ്പൂർ ഹാർബറിൽ നിറയെ മത്സ്യവുമായി എത്തിയപ്പോഴാണ് വഞ്ചികൾ പിടികൂടിയത്.
ട്രോളിങ് നിരോധന കാലത്ത് പരമ്പരാഗത വള്ള ങ്ങൾക്ക് മത്സ്യബന്ധനത്തിന് അനുമതിയുണ്ടെങ്കിലും പുറംകടലിൽ മീൻപിടിത്തം നടത്താൻ പാടില്ലെന്നാണ് ചട്ടം. കുളച്ചൽ സ്വദേശികളുടെ വഞ്ചികൾ ഇത് ലംഘിച്ചാണ് മത്സ്യബന്ധനം നടത്തിയത്. കിളിമീൻ ഉൾപ്പെടെയുള്ള ചെറു മത്സ്യങ്ങൾ ഫി ഷറീസ് വകുപ്പ് കണ്ടുകെട്ടി ലേലത്തിൽ വിറ്റു. ട്രോളിങ് നിരോധന സമയത്ത് നടക്കുന്ന അനധി കൃത മത്സ്യബന്ധനത്തിനെതിരെ കർശന നടപടി തുടരുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി.സുനീർ അറിയിച്ചു.
CATEGORIES News