അനാവശ്യ കോൾ, എസ്എംഎസ്;5 ദിനമാക്കി കുറച്ച് ട്രായ്‌

അനാവശ്യ കോൾ, എസ്എംഎസ്;5 ദിനമാക്കി കുറച്ച് ട്രായ്‌

  • അംഗീകൃത വാണിജ്യ മെസേജുകൾ എളുപ്പത്തിൽ തിരിച്ചറിയാനുള്ള സംവിധാനവും ട്രായ്‌ ഏർപ്പെടുത്തി

ന്യൂഡൽഹി: ഫോണുകളിലേക്ക് അനാവശ്യ (സ്പാം )കോളുകളും എസ്എംഎസുകളും എത്തുന്നത് സംബന്ധിച്ച പരാതികളിൽ ടെലികോം കമ്പനികൾ നടപടിയെടുക്കേണ്ട സമയപരിധി 5 ദിവസമാക്കി കുറച്ച് ട്രായ്(ടെലികോം റെഗുലേറ്ററി അതോറിറ്റി). നിലവിൽ 30 ദിവസമായിരുന്നു ഉണ്ടായിരുന്നത്. 2018 ലെ ചട്ടത്തിലാണ് ഒട്ടേറെ ഭേദഗതികൾ വരുത്തിയത് . നിലവിൽ സ്പാം കോളുകൾ ലഭിക്കുന്ന ഉപയോക്താക്കൾ 3 ദിവസത്തിനകം പരാതിപ്പെടണം. ഈ പരിധി 7 ദിവസമാക്കി ഉയർത്തി.ടെലികോം കമ്പനികളുടെ സൈറ്റുകൾ വഴിയോ ടെലികോം വകുപ്പിന്റെ ചക്ഷു പോർട്ടൽ വഴിയോ പരാതിപ്പെടാം (sancharsaathi.gov.in/sfc/). 7 ദിവസത്തിനകം 10 പരാതികൾ ലഭിക്കുന്ന കേസുകളിലാണ് നടപടിയെങ്കിൽ ഇനിയിത് 10 ദിവസത്തിൽ 5 പരാതി ലഭിച്ചാലും നടപടിയെടുക്കണം.

അംഗീകൃത വാണിജ്യ മെസേജുകൾ എളുപ്പത്തിൽ തിരിച്ചറിയാനുള്ള സംവിധാനവും ട്രായ്‌ ഏർപ്പെടുത്തി. വാണിജ്യ മെസേജുകളുടെ ഹെഡറുകൾക്ക് P, -S, -T,-G എന്നിങ്ങനെ ചേർക്കും. ഇവ യഥാക്രമം പ്രമോഷനൽ, സർവീസ്, ട്രാൻസാക്ഷനൽ, സർക്കാർ മെസേജുകളെ കാണിക്കും.ഉദാഹരണത്തിന് സർക്കാർ നിലവിൽ “VM-MyGovt’ എന്നഎന്ന ഹെഡറിലാണ് എസ്എംഎസ് അയയ്ക്കുന്നതെങ്കിൽ ഇനി ‘VM-MyGovt-G’ എന്നായിരിക്കും അയയ്ക്കുക. മെസേജ് തുറന്നുനോക്കാതെ തന്നെ ഏതുതരത്തിലുള്ളതാണെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നും ട്രായ്‌ പറയുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )