
ആട്ടത്തിൽ തിളങ്ങി മലയാളസിനിമ
- മികച്ച തിരക്കഥയ്ക്കും, ചിത്രസംയോജനത്തിനുമുള്ള പുരസ്കാരങ്ങളും ആട്ടം നേടി
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വാരിക്കൂട്ടി മലയാളചിത്രമായ ആട്ടം.
മികച്ച ചിത്രത്തിനുള്ള ഫീച്ചർ പുരസ്കാരവും ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടമാണ് നേടിയത്. ആട്ടത്തിന്റെ എഡിറ്റിംഗിന് മഹേഷ് ഭുവനേന്ദും മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം നേടി. മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്കാരവും ആട്ടത്തിലൂടെ ആനന്ദ് ഏകർഷി നേടി.മികച്ച മലയാള സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത് തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയാണ്.
മികച്ച നടിയ്‌ക്കുള്ള പുരസ്കാരം മലയാളിയായ നിത്യ മേനോന് ലഭിച്ചു.തിരുചിത്രമ്പലം എന്ന ചിത്രമാണ് നിത്യയെ അവാർഡിന് അർഹയാക്കിയത്. മികച്ച സിനിമാ ഗ്രന്ഥം മഴവിൽക്കണ്ണിലൂടെ മലയാള സിനിമ എന്ന ഗ്രന്ഥത്തിന് അന്തരിച്ച എഴുത്തുകാരൻ കിഷോർ കുമാർ നേടി. മികച്ച ബാലതാരമായി ശ്രീപദ് മാളികപ്പുറം സിനിമയിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. ബോംബെ ജയശ്രീയ്ക്ക് സൗദി വെള്ളയ്‌ക്കയിലെ ചായും വെയിൽ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള അവാർഡും കരസ്ഥമാക്കി.