ആദ്യ അതിദാരിദ്ര്യമുക്ത കോർപറേഷനാകാൻ കോഴിക്കോട്

ആദ്യ അതിദാരിദ്ര്യമുക്ത കോർപറേഷനാകാൻ കോഴിക്കോട്

  • 2025 ഒക്ടോബറിൽ പ്രഖ്യാപനം നടക്കും

കോഴിക്കോട്: കേരളത്തിലെ ആദ്യ അതിദാരിദ്ര്യമുക്‌ത കോർപറേഷനാകാൻ കോഴിക്കോട് കോർപറേഷൻ. 2025 ഒക്ടോബറോടെ കോഴിക്കോടിനെ അതിദാരിദ്ര്യമുക്‌ത നഗരമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ കോർപ റേഷൻ കൗൺസിലിൻ്റെ പ്രത്യേക യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാനായി ഡിസംബർ 19ന് ജൂബിലി മിഷൻ ഹാളിൽ ശിൽപശാല നടത്താനും തീ രുമാനമായി.

പാലിയേറ്റിവ് സേവന പ്രവർത്തനങ്ങൾ, വ യോമിത്രം പദ്ധതി, വാതിൽപ്പടി സേവനം എ ന്നിവയെല്ലാം ഏകോപിപ്പിച്ച് എല്ലാ സേവന ങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പ്രവ ർത്തനങ്ങളാണ് നടത്തുന്നതെന്ന് യോഗത്തി ൽ അധ്യക്ഷത വഹിച്ച ഡപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു. സന്നദ്ധ പ്രവർത്തകരുടെ സേവനം കൂടി ഉപയോഗ പ്പെടുത്തിയുള്ള പ്രവർത്തനമാണ് ഇതിനായി വേണ്ടത്.നിലവിൽ നഗരത്തിൽ 776 പേരാണ് അതിദരിദ്രരുടെ പട്ടികയിലുൾപ്പെട്ടിട്ടുള്ളത്. 678പേർക്കും ഭക്ഷണം നൽകി. 55 പേർക്ക് ഭക്ഷണം പാകം ചെയ്താണ് നൽകുന്നത്. 18 പേർക്ക് പെൻഷൻ ലഭ്യമാക്കി. 21 പേർക്ക് ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകി. 214 പേർ ക്ക് ഹെൽത്ത് ഇൻഷുറൻസ് നൽകിയെന്നും ക്ഷേമകാര്യ സ്ഥഥിരംസമിതി അധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു.പാലിയേറ്റിവ് യൂനിറ്റുകൾ വിപുലീകരിക്കാനും തീരുമാനമായി. കോർപറേ ഷന്റെ കീഴിൽ ഇപ്പോൾ മൂന്ന് പാലിയേറ്റിവ് കെയർ സെന്ററുകളാണുള്ളത്. അടുത്ത വർഷത്തോടെ ഇതിൻ്റെ എണ്ണം 15 ആക്കും. വാ സയോഗ്യമായ വീടുകളില്ലാത്ത 254 പേരായിരുന്നു നഗരത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 140 പേർക്ക് വീട് നന്നാക്കാൻ ആവശ്യമായ സൗകര്യങ്ങൾ ചെയ്‌തു കൊടുത്തു. 188 പേർക്ക് ലൈഫിൽ വീടു കൊടുക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )