
ഇഞ്ചിയിൽ നിന്ന് ‘ജിൻജറോൾ’;പേറ്റന്റ് നേടി അർജുനയും കാർഷിക സർവകലാശാലയും
- ഇഞ്ചിക്കർഷകർക്ക് സുസ്ഥിരവും മെച്ചപ്പെട്ടതുമായ വരുമാനം ലഭിക്കാൻ സഹായകമാകും
തൃശ്ശൂർ: ഇഞ്ചിയിൽ നിന്ന് ഔഷധഗുണമുള്ള ‘ജിൻജറോൾ’വരുന്നു. കർഷകർക്ക് ആശ്വാസം പകരുന്ന നേട്ടവുമായി കാർഷിക സർവകലാശാല. കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ‘കാർ ത്തിക’ ഇനത്തിലുള്ള ഇഞ്ചിയിൽ നിന്ന് പൊടിരൂപത്തിലുള്ള ജിൻജറോൾ വികസിപ്പിച്ചെടുത്തതിന് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. കാർഷിക സർവകലാശാല, സസ്യസജീവ സംയുക്തങ്ങളുടെ നിർമാതാക്കളായ അർജുന നാച്വറൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി ചേർന്ന് നടത്തിയ പ്രവർത്തന ത്തിനാണ് പേറ്റന്റ് ലഭിച്ചത്.
സർവകലാശാലയിലെ ഡയറക്ടർ ഓഫ് എജുക്കേഷൻ മുൻ ഡയറക്ടറും സെൻ്റർ ഫോർ പ്ലാൻ്റ് ബയോളജി ആൻഡ് മോളിക്കുലാർ ബയോളജിയിലെ മുൻ പ്രൊഫസറും അധ്യക്ഷ യുമായിരുന്ന ഡോ. എം.ആർ. ഷൈലജയുടെ നേതൃത്വത്തിൽ 2010-ലാണ് ഇതുസംബന്ധിച്ച പഠനനങ്ങളാരംഭിച്ചത്. ഇതിലൂടെ ഇഞ്ചിക്കർഷകർക്ക് സുസ്ഥിരവും മെച്ചപ്പെട്ടതുമായ വരുമാനം ലഭിക്കാൻ സഹായകമാകുമെന്ന് ഡോ. എം.ആർ. ഷൈലജ പറയുന്നു.
ഔഷധ നിർമാണം, പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് വികസിപ്പി ക്കുന്ന ഭക്ഷ്യസപ്ലിമെൻ്റുകളായ ന്യൂട്രസ്യൂട്ടിക്കൽ, ഹെൽത്ത് ഫുഡ് എന്നിവയ്ക്ക് അവശ്യഘടകമാണ് ഇഞ്ചി. ഇതിലടങ്ങിയിരിക്കുന്ന സംയുക്തങ്ങളിൽ ഏറ്റവും ശക്തവും ഔഷധഗുണമുള്ളതുമാണ് ജിൻജറോൾ. സാധാരണ ഇനം ഇഞ്ചിയിൽനിന്ന് സ്ഥിരതയുള്ള ജിൻജറോൾ ലഭിക്കാറില്ല. എന്നാൽ, കാർത്തിക ഇനത്തിന് സ്ഥിരതയേറും. പൊടിരൂപത്തിലുള്ള ജിൻജറോൾ ഉത്പന്നമാണ് ഇവർ വികസിപ്പിച്ചെടുത്തത്.