ഇനി ഇ-കാർട്ടിൽ കോഴിക്കോട് നഗരം ക്ലീനാകും

ഇനി ഇ-കാർട്ടിൽ കോഴിക്കോട് നഗരം ക്ലീനാകും

  • ഉന്തുവണ്ടികൾ പൂർണമായും ഒഴിവാകും

കോഴിക്കോട്: കോഴിക്കോട് നഗര ശുചീകരണത്തിലെ ഉ ന്തുവണ്ടികൾ ഒഴിവാക്കി ഇ-കാർട്ടിലേക്ക് മാറാൻ നഗരം. കോർപറേഷൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. നിലവിൽ നഗരം ശുചീകരിക്കുന്ന മാലിന്യം കൊണ്ട് പോകുന്നതിനു ഉന്തു വണ്ടികളായി രുന്നു ഉപയോഗിച്ചിരുന്നത്. അഴക് പദ്ധതി വി ഭാവനം ചെയ്തപോലെ നഗര ശുചീകരണ ത്തിന് ആധുനിക സജ്ജീകരണങ്ങളെത്തിച്ച് ശുചിത്വ – മാലിന്യ സംസ്‌കരണ പദ്ധതിക ൾക്ക് കരുത്തുപകരാനാണ് യന്ത്ര സഹായത്തോടെയുള്ള സംവിധാനം. ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് 60 ഇ – കാർട്ടുകളാണ് കോർപറേഷൻ ലഭ്യമാക്കിയത്.

ഒന്നിന് 1,57,000 രൂപ നിരക്കിൽ 94.02 ല ക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. ഹാരിയോൺ എൻ്റർപ്രൈസസാണ് ഇ-കാർട്ട് വിതരണം ചെയ്‌തത്‌. കോർപറേഷൻ ഓ ഫിസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഇ – കാട്ടുകൾ മേയർ ഡോ. ബിന ഫിലിപ് ഫ്ലാഫ് ചെയ്തു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മ ദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഡോ. എസ്. ജയശ്രീ, പി. ദിവാകരൻ, പി.കെ. നാസ ർ, സെക്രട്ടറി കെ.യു. ബിനി, ഹെൽത് ഓഫി സർ ഡോ. മുനവ്വർ റഹ്മാൻ, ഹെൽത്ത് സുപ്പർവൈസർ കെ. പ്രമോദ്, നിർവഹണ ഉദ്യോഗസ്ഥൻ സി.കെ. രജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )