
ഇന്ത്യയിൽ സെൻസസ് രണ്ടു ഘട്ടങ്ങളിലായി നടത്തും
- 34 ലക്ഷം എന്യുമറേറ്റർമാർ ഉൾപ്പെടെ 1.3 ലക്ഷം ഉദ്യോഗസ്ഥർ ചേർന്നാണ് ജനസംഖ്യമായി ബന്ധപ്പെട്ട വിവരശേഖരണം നടത്തുന്നത്
ന്യൂഡൽഹി :രാജ്യത്ത് 16-ാമത് ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) 2027-ൽ നടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ഇത് രണ്ട് ഘട്ടങ്ങളിലായി പൂർത്തിയാക്കാനാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ ജമ്മു കശ്‌മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മഞ്ഞുമൂടിയ പ്രദേശങ്ങളിൽ 2026 ഒക്ടോബർ 1 ന് സെൻസസ് പ്രവർത്തനങ്ങൾ ആരംഭിക്കും. രണ്ടാം ഘട്ടത്തിൽ 2027 മാർച്ച് 1 ന് രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സെൻസസ് പ്രവർത്തനങ്ങൾ തുടങ്ങും. 34 ലക്ഷം എന്യുമറേറ്റർമാർ ഉൾപ്പെടെ 1.3 ലക്ഷം ഉദ്യോഗസ്ഥർ ചേർന്നാണ് ജനസംഖ്യമായി ബന്ധപ്പെട്ട വിവരശേഖരണം നടത്തുന്നത്. ഇത്തവണ ജാതി സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും.
ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ് എന്നിവിടങ്ങളിലാണ് 2026 ഒക്ടോബർ 1 ന് സെൻസസ് പ്രവർത്തനങ്ങൾ ആരംഭിക്കുക. ഈ പ്രദേശങ്ങളിലെ കാലാവസ്ഥാ പ്രത്യേകതകൾ കണക്കിലെടുത്താണ് ഇവിടെ നേരത്തെ സെൻസസ് പ്രവർത്തനങ്ങൾ തുടങ്ങാൻ തീരുമാനിച്ചത്.