
എംപോക്‌സ്;സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
- പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് ഇതിന്റെ തുടക്കത്തിലെ ഉള്ള ലക്ഷണങ്ങൾ
തിരുവനന്തപുരം:ചില രാജ്യങ്ങളിൽ എംപോക്‌സ് റിപ്പോർട്ട് ചെയ്തതിനാൽ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുൾപ്പെടെ എംപോക്സ് റിപ്പോർട്ട് ചെയ്തത് ക്കൊണ്ട് കേന്ദ്ര മാർഗനിർദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും സർവൈലൻസ് ടീമുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്നും വരുന്നവർക്ക് എന്തെങ്കിലും രീതിയിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടായാൽ വിമാനത്താവളങ്ങളിൽ റിപ്പോർട്ട് ചെയ്യണം.
എംപോക്സ് എന്നത് മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു . ഇപ്പോൾ ഇത് മനുഷ്യരിൽനിന്നും മനുഷ്യരിലേക്കു നേരിട്ട് പകരുന്ന രോഗമാണ് . പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് ഇതിന്റെ തുടക്കത്തിലെ ഉള്ള ലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും കാണപ്പെടും . മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. കൂടാതെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണുന്നു.