ഏകീകൃത പെൻഷൻ പദ്ധതി; കേന്ദ്ര വിജ്ഞാപനമായി

ഏകീകൃത പെൻഷൻ പദ്ധതി; കേന്ദ്ര വിജ്ഞാപനമായി

  • അടിസ്ഥാനശമ്പളത്തിന്റെ പകുതി പെൻഷനായി ലഭിക്കും

ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതിയുടെ (യൂണിഫൈഡ് പെൻഷൻ സ്കീം-യു.പി.എസ്.) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഏപ്രിൽ ഒന്നുമുതൽ പദ്ധതി നിലവിൽവരും. സർക്കാർ ജീവനക്കാർക്ക് അടിസ്ഥാനശമ്പളത്തിൻ്റെ പകുതി പെൻഷനായി ലഭിക്കുന്ന പദ്ധതിക്ക് 2024 ഓഗസ്റ്റ് 24-നാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. സംസ്ഥാന സർക്കാരുകൾക്കും വേണമെങ്കിൽ പദ്ധതി നടപ്പാക്കാം.25 വർഷം സർവീസുള്ളവർക്ക് യു.പി.എസ്. പ്രകാരം അവസാനത്തെ 12 മാസത്തെ ശരാശരി അടിസ്ഥാനശമ്പളത്തിൻ്റെ പകുതി പെൻഷനായി ലഭിക്കും. പിരിച്ചുവിടപ്പെടുകയോ രാജിവെക്കുകയോ ചെയ്യുന്നവർക്ക് യു.പി.എസ്. പദ്ധതിപ്രകാരമുള്ള പെൻഷന് അർഹതയുണ്ടായിരിക്കില്ല. പത്തുവർഷത്തിൽ താഴെ സർവീസുള്ളവർക്ക് യു.പി.എസ്. മാത്രമല്ല ലംപ്‌സം തുകയ്ക്കും അർഹതയുണ്ടാവില്ല.2004 ജനുവരി ഒന്നിനോ അതിനുശേഷമോ സർവീസിൽ പ്രവേശിച്ചവർക്കാണ് യു.പി.എസ്. ആനുകൂല്യം.

എൻ.പി.എസിലുള്ളവർക്ക് യു.പി.എസിലേക്ക് മാറാൻ കഴിയും. എൻ.പി.എസിൽ തുടരണമെങ്കിൽ അതിനും വ്യവസ്ഥയുണ്ട്. 10 വർഷം സർവീസ് പൂർത്തിയാക്കി വിരമിക്കുന്നവർ പദ്ധതിയിൽ ഉൾപ്പെടും. സ്വയം വിരമിക്കൽനടത്തുന്നവർക്ക് മിനിമം യോഗ്യതാസർവീസ് 25 വർഷമാണ്.എൻ.പി.എസിൽ ജീവനക്കാർ പത്തുശതമാനവും സർക്കാർ 14 ശതമാനവുമാണ് പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കേണ്ടത്. എന്നാൽ, യു.പി.എസിൽ സർക്കാർ വിഹിതം 14-ൽനിന്ന് 18.5 ശതമാനമാക്കി. ജീവനക്കാരുടെ വിഹിതം 10 ശതമാനമായി തുടരും. രാജ്യത്തെ 23 ലക്ഷം കേന്ദ്രജീവനക്കാർക്ക് നേട്ടമുണ്ടാകുമെന്ന് ധനമന്ത്രാലയം പറയുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )