
കടലുണ്ടി റെയിൽവേ ഗേറ്റിൽ അത്യാധുനിക ലെവൽ ക്രോസിങ് വരുന്നു
- പുതിയ സംവിധാനം വരുന്ന തോടുകൂടി ഒറ്റ ബട്ടണിൽതന്നെ അടക്കുകയും തുറക്കുകയും ചെയ്യാം
കടലുണ്ടി: റെയിൽവേ സ്റ്റേഷനുകളിൽനിന്ന് ഒറ്റത്തവണ ഓപറേഷൻ നടത്തി വെറും 10 സെക്കൻഡിനുള്ളിൽ അടക്കാനും തുറക്കാനും കഴിയുന്ന രീതിയിൽ പാലക്കാട് ഡിവിഷനു കീഴിൽ സ്ഥാപിക്കുന്ന 29 അത്യാധുനിക ലെവൽ ക്രോസുകളിൽ ഉൾപ്പെട്ട് കടലുണ്ടിയും. ഇലക്ട്രിക്കൽ ഓപറേറ്റ ഡ് ലിഫ്റ്റിങ്ങ് ബാരിയർ (ഇഒഎൽബി) പ്രോജക്ട് ആദ്യമായി ലെവൽക്രോസ് നമ്പർ 174 ബി എന്ന ചുരുക്കപ്പേരിൽ പരപ്പനങ്ങാടിക്കും കടലുണ്ടിക്കുമിടയിൽ സ്ഥാപിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.ഗേറ്റ് തുറക്കാൻ കഴിയാതെ അടഞ്ഞു പോകുന്ന മെക്കാനിക്കൽ തടസ്സങ്ങളിൽനിന്ന് ര ക്ഷപ്പെടാനുതകുമെന്നതാണ് ഈ ഗേറ്റിന്റെ സവിശേഷത.
ലെവൽ ക്രോസിങ്ങുകളുടെ സുരക്ഷ വർധിപ്പിക്കുന്നതോടൊപ്പം ഗേറ്റ് അടക്കാനും തുറക്കാനുമെടുക്കുന്ന സമയം മിനിറ്റുകളിൽ നിന്ന് 10 സെക്കൻഡായി കുറയുമെന്നതും നേട്ടമാണ്.റെയിൽവേ സ്റ്റേഷനിലെ കൺട്രോളിങ്ങി നുള്ളിൽപെടുന്നതാണ് കടലുണ്ടിഅതുകൊണ്ടുതന്നെ സ്റ്റേഷൻമാസ്റ്റർ കൺ ട്രോൾ ബട്ടൺ അമർത്തിയതിനുശേഷം ഗേറ്റ് ഓപറേറ്റർ തുടർച്ചയായി രണ്ടു ലോക്കുകൾ തുറന്നാൽ മാത്രമേ ഗേറ്റ് അടക്കാനും തുറ ക്കാനും കഴിയൂവെന്നതാണ് നിലവിലെ അവസ്ഥ.
പുതിയ സംവിധാനം വരുന്ന തോടുകൂടി ഒറ്റ ബട്ടണിൽതന്നെ അടക്കുകയും തുറക്കുകയും ചെയ്യാം. സ്റ്റേഷൻപരിധി ക്കുള്ളിലുള്ള ഗേറ്റുകൾ അതതുസ്റ്റേഷൻ മാ സ്റ്റർമാർമാരും സ്റ്റേഷനുകളുടെ പരിധിക്കു പുറത്തുള്ളതിൻ്റെ ഓപറേഷൻ എൻജിനീയ റിങ് വിഭാഗവുമാണ് നടത്തുന്നത്.ഏറ്റവും തിരക്കേറിയ 29 ലെവൽ ക്രോസുക ൾ ആധുനിക രീതിയിലേക്ക് മാറ്റാനുള്ള നടപ ടിയാണ് റെയിൽവേ കൈക്കൊള്ളുന്നത്. അ തേസമയം, കടലുണ്ടി മേൽപാലം സംബന്ധി ച്ചുള്ള നടപടിക്രമങ്ങൾ ഇപ്പോഴും തടസ്സപ്പെ ട്ടുകിടക്കുകയാണ്. സംസ്ഥാന ബജറ്റിൽ 10 കോടി വകയിരുത്തിയിട്ടുണ്ട്.