കല്ലുമ്മക്കായ കർഷകർക്ക് ഇനി ആശ്വാസം;സർക്കാർ കൂടെയുണ്ട്

കല്ലുമ്മക്കായ കർഷകർക്ക് ഇനി ആശ്വാസം;സർക്കാർ കൂടെയുണ്ട്

  • മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളടങ്ങിയ മലബാർ മേഖലയിൽ കല്ലുമ്മക്കായ ഉൽപാദനത്തിൽ വർധനയുണ്ടെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം

കോഴിക്കോട്: കേരളത്തിലെ കല്ലുമ്മക്കായ കർഷകർക്ക് ആശ്വാസമാവാൻ സർക്കാർ. സമുദ്ര മത്സ്യ ഉത്പാദനത്തിൽ മുൻപന്തിയിലുള്ള കല്ലുമ്മക്കായ കൃഷിക്ക് തിരിച്ചടിയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും നിയമങ്ങൾ രൂപവത്കരിക്കുന്നതിനും വിദഗ്ധ സമിതി രൂപവത്കരിക്കാൻ സർക്കാർ തീരുമാനിച്ചു.

കമ്മിറ്റിയെ നിയോഗിക്കണമെന്ന് ഫിഷറീസ് ഡയറക്ടർ സർക്കാറിൻ്റെ ശ്രദ്ധയിൽപെടുത്തിയതാണ് പുതിയ വഴി തുറക്കാനുള്ള കാരണം. ഇൻലാൻഡ് ഫിഷറീസ് ജോയന്റ് ഡയറക്ടർ കൺവീനറായും കാസർകോ ട്, കണ്ണൂർ ഡെപ്യൂട്ടി ഡയറക്‌ടർമാർ അംഗങ്ങളായുമാണ് കമ്മിറ്റി രൂപവത്കരിക്കുന്നത്.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോ ട് ജില്ലകളടങ്ങിയ മലബാർ മേഖലയിൽ കല്ലുമ്മക്കായ ഉൽപാദനത്തിൽ വർധനയുണ്ടെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാ പനം (സിഎംഎഫ്ആർഐ) വെളിപ്പെടുത്തിയിരുന്നു. ഉൽപാദന വർധനക്കനുസരി ച്ചുള്ള വരുമാനനേട്ടം കല്ലുമ്മക്കായ കർഷകർക്കും തൊഴിലാളികൾക്കും ലഭിക്കുന്നില്ലെ ന്ന് സിഎംഎഫ്ആർഐ പഠനത്തിൽ കണ്ടെത്തിയിരുന്നു .

ഉൽപാദനം കൂടുന്നതിനനുസരിച്ച് കല്ലുമ്മക്കായയുടെ മൂല്യവർധിത ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വേണമെന്നും സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ റിപ്പോർട്ട് നൽകിയിട്ടുണ്ട് . കല്ലുമ്മക്കായ കൃഷി ആദായകരമല്ലാതായതോടെ പലരും മേഖലയിൽനിന്ന് വിട്ടുപോവുകയാണെന്നും പുതുതലമുറ മേഖലയിലേക്ക് കടന്നുവരുന്നില്ലെന്നും വിലയിരുത്തലുണ്ടായിട്ടുണ്ട് . തുടർന്ന്, സർക്കാർതലത്തിൽ കല്ലുമ്മക്കായ കർഷകർക്ക് ആവശ്യമായ ഗുണമേന്മയുള്ള വിത്ത് ലഭ്യമാക്കാനും മതിയായ വില ലഭിക്കുന്നതിന് സംഭരണകേന്ദ്രം തുടങ്ങാനും സംസ്ഥാനതലത്തിൽ പദ്ധതി രൂപവത്കരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ മുൻപ് പറഞ്ഞിരുന്നു.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് മേഖലകളിൽ കല്ലുമ്മക്കായ കൃഷിയിൽ 160 ശതമാനത്തിൻ്റെ വർധനയുണ്ടായെങ്കിലും മറ്റു ജില്ലകളിൽ വൻതോതിൽ പിന്നോട്ടടിക്കുകയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )