
കോഴിക്കോട് ബസ് സ്റ്റാൻഡിലെ അഗ്നിബാധ വൈദ്യുതി വിതരണ പുനഃസ്ഥാപനം വൈകുന്നു
- 154 വൈദ്യുതി കണക്ഷനു കളാണ് ഉള്ളത്. ഇതിൽ 84 കച്ചവടക്കാരാണ് ജനറേറ്ററിൽ പ്രവർത്തിക്കുന്നത്
കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിൽ അഗ്നിബാധയെ തുടർന്ന് നിലച്ച വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ വൈകുന്നതിനാൽ വ്യാപാരികൾ ആശങ്കയിൽ. ഇപ്പോൾ 84 ാളം കടകൾ പ്രവർത്തിക്കുന്നത് മൂന്ന് ജനറേറ്ററുകൾ ഉപയോഗിച്ചാണ് . മൂന്നാഴ്ച കൊണ്ട് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനാവുമെന്ന് കോർപറേഷൻ വിളിച്ചുചേർത്ത യോഗത്തിൽ ഉറപ്പു ലഭിച്ചിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു.

ഇപ്പോൾ പറയുന്നത് ഒരു മാസത്തിലധികം സമയമെടുക്കുമെന്നാണ്. 154 വൈദ്യുതി കണക്ഷനു കളാണ് ഉള്ളത്. ഇതിൽ 84 കച്ചവടക്കാരാണ് ജനറേറ്ററിൽ പ്രവർത്തിക്കുന്നത്. വൈദ്യുതിയില്ലാത്ത തിനാൽ പ്രവർത്തനം ഇപ്പോഴും തുടങ്ങാത്ത കടകളുമുണ്ട്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് ഒമ്പത് വരെ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ 4000 രൂപ ഓരോ കടക്കാരനും ചെലവുണ്ട്. ഇത് വ്യാപാരികൾ തന്നെ വഹിക്കണം. വലിയ പ്രതി സന്ധി നേരിടുന്നത് ഹോട്ടലുകളും ചായക്കടകളുമാണ്. ഫ്രിഡ്‌ജ് 24 മണിക്കൂറും പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളാണ് ഹോട്ടലുകൾ. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള പണികൾ ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് വ്യാപാരികൾക്ക് പരാതിയുണ്ട്. വ്യാപാരികൾ മേയറെ കണ്ട് പരാതി നൽകിയിട്ടുണ്ട്.