ദേശീയപാത നിർമാണം; മുന്നറിയിപ്പ് ബോർഡുകൾ അവഗണിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി

ദേശീയപാത നിർമാണം; മുന്നറിയിപ്പ് ബോർഡുകൾ അവഗണിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി

  • നിയമം ലംഘിച്ചാൽ ലൈസൻസ് ഉൾപ്പെടെ സസ്പെൻഡ് ചെയ്യും

കോഴിക്കോട്: പ്രവൃത്തി നടക്കുന്ന ദേശീയപാതയിലെ മുന്നറിയിപ്പ് ബോർഡുകൾ അവഗണിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. നിയമം ലംഘിച്ചാൽ ലൈസൻസ് ഉൾപ്പെടെ സസ്പെൻഡ് ചെയ്യും. വെങ്ങളം- രാമനാട്ടുകര ദേശീയപാത ആറുവരിയാക്കൽ പ്രവൃത്തികളുടെ ഭാഗമായി പലയിടത്തും സ്ഥാപിച്ച ട്രാഫിക് ബോർഡുകൾ അനുസരിച്ചാണ് വാഹനങ്ങൾ കടന്നുപോകേണ്ടത്. എന്നാൽ ലക്ഷ്യത്തിലെത്താൻ പലരും എളുപ്പവഴി തെരഞ്ഞെടുക്കുകയാണ്. ഇത് അപകടത്തിന് കാരണമാകുന്നതായാണ് മോട്ടോർ വാഹന വകുപ്പിൻ്റെ വിലയിരുത്തൽ.

ബൈപാസിൽ സ്ഥിരം അപകട മേഖലയായ ഹൈലൈറ്റ് മാളിന് മുന്നിൽ പാലാഴി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളാണ് പലപ്പോഴും നിയമലംഘനം നടത്തുന്നത്. ഈ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കോഴിക്കോട് ഭാഗത്തേക്ക് പോകാൻ ഒരുകിലോമീറ്ററോളം അധികം കറങ്ങി തിരിയണം. ഇതൊഴിവാക്കാൻ പലരും പാലത്തിന് അടിയിലൂടെ ഡിവൈഡർ മാറ്റി മറുപുറം കടക്കുകയാണ്. ഇങ്ങനെ പാലം കടന്നുവരുമ്പോൾ പിന്നാലെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്ന സ്ഥിതിയാണ്. മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന് ബൈപാസിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ ഒറ്റവരിയിലൂടെ പോകേണ്ടതിനു പകരം ഡിവൈഡർ മറികടന്ന് പോകുന്നതും കൂടിവരികയാണ്. മലാപ്പറമ്പ് ഭാഗത്തുനിന്ന് മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ലെഫ്റ്റ് ഫ്രീയിലൂടെ കടന്നുവരുമ്പോൾ മുണ്ടിക്കൽതാഴം ഭാഗത്തുനിന്ന് ഡിവൈഡർ മറികടന്ന് വരുന്ന വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )