
നടപ്പാത തകർന്നു താമരശ്ശേരി ടൗണിൽ ഭീഷണി
- ദേശീയപാതയിൽ വട്ടക്കുണ്ട് പാലം മുതൽ ചുങ്കം ചെക്പോസ്റ്റ് വരെ ആധുനിക രീതിയിൽ നടപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തമാണ്
താമരശ്ശേരി: ടൗണിൽ ദേശീയപാതയുടെ നടപ്പാത കാലപ്പഴക്കം കാരണം തകർന്നിട്ടും പുനർ നിർമാണം വൈകുന്നു. പോലീസ് സ്റ്റേഷൻ മുതൽ ഗവ. യുപി സ്‌കൂൾ വരെയുള്ള ഭാഗത്താണ് ഏറെ കുഴികൾ ഉള്ളത്. ആയതിനാൽ ഇവിടെ, നടപ്പാതയിൽ കാൽനടയാത്രക്കാർ കുഴികളിൽ വീണു പരുക്കുപറ്റുന്നതു കൂടുന്നു.
ഇവിടം ഉള്ള കച്ചവടക്കാർ ദേശീയപാത അധികൃതരോട് പരാതി പറഞ്ഞിട്ടും കാൽനട യാത്രക്കാർക്കു ഭീഷണിയായ കുഴികൾ അടയ്ക്കാൻ ഇതുവരെ നടപടിയില്ല. റോഡ് നവീകരണത്തോടൊപ്പം നടപ്പാത നവീകരണവുമെന്ന നിലപാടിലാണു ദേശീയപാത അധികൃതർ. ദേശീയപാത നവീകരണ പ്രവൃത്തി മുൻപ് ഏറ്റെടുത്ത കരാറുകാരനെ മാറ്റി പുതിയ കരാർ നൽകിയിരിക്കുകയാണ്. പുതിയ കരാറുകാർ പ്രവൃത്തി നടത്തുമ്പോഴേക്കും ഏറെ സമയമെടുക്കും. കച്ചവടക്കാർ പലയിടത്തും ചെറിയ കോൺക്രീറ്റ് സ്ലാബുകൾ വാർത്തും കല്ലുകളും മറ്റും നിരത്തിയും താൽക്കാലിക പരിഹാരം കണ്ടെത്തുകയാണ് .
CATEGORIES News