
പ്ലസ് വൺ സീറ്റ് ; അയ്യായിരത്തോളം അപേക്ഷകൾ പ്രതിസന്ധിയിൽ
- ട്രയൽ അലോട്ട്മെൻ്റ് 29നും ആദ്യ അലോട്ട്മെൻ്റ് ജൂൺ അഞ്ചിനും
കോഴിക്കോട്: ജില്ലയിൽ ഈ വർഷവും വിദ്യാർഥികൾ പ്ലസ് വൺ സീറ്റിൽ ക്ഷാമം നേരിടുമെന്നാണ് പ്രാഥമിക കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ജില്ലയിൽ ഇത്തവണ പ്ലസ് വൺ അപേക്ഷ നൽകിയത് 48,140 വിദ്യാർത്ഥികൾ. നിലവിൽ പ്ലസ് വണിന് ജില്ലയിൽ 43,082 സീ റ്റുകളാണുള്ളത്. ബാക്കി വരുന്ന അയ്യായിരത്തോളം അപേക്ഷകരെ സീറ്റ് പ്രതിസന്ധി ബാധിക്കും.

സർക്കാർ, എ യ്ഡഡ് സ്കൂളുകളിലായി 38,400 സീറ്റും അൺ എയ്ഡഡ് സ്കൂളുകളിൽ 4682 സീറ്റുകളുമാണു ള്ളത്. അപേക്ഷകരിൽ 45,597 പേർ എസ്.എസ്.എൽ. സി വിദ്യാർഥികളും 1767 പേർ സിബിഎസ്ഇ വിദ്യാർഥികളും 110 പേർ ഐസിഎസ്ഇ വിദ്യാ ർഥികളുമാണ്. 952 പേർ സ്പോർട്‌സ് ക്വോട്ട പ്രവേശനത്തിന് അപേക്ഷിച്ചിട്ടുണ്ട്. 666 പേർ മറ്റ് ഇതര സംസ്ഥാന ബോർഡുകൾ ഉൾപ്പെടെ നടത്തിയ പത്താംക്ലാസ് പരീക്ഷ വിജയിച്ചവരാണ്. പ്ലസ് വൺ അപേക്ഷകൾക്കായുള്ള ട്രയൽ അലോട്ട്മെ ന്റ് 29നും ആദ്യ അലോട്ട്മെൻ്റ് ജൂൺ അഞ്ചിനും നടക്കും.
പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ വിദ്യാർഥികളിൽ പലരും പണം കൊടുത്തു പഠിക്കുന്ന അൺ എയ്ഡഡ് സ്കൂളുകളെ ആശ്രയിക്കേണ്ടിവരും. എന്നാൽ, ആദ്യത്തെ രണ്ട് അലോട്ട്മെന്റ് കഴിയു ന്നതോടെ മാത്രമേ യഥാർഥ ചിത്രം തെളിയൂ എന്നാണ് അധികൃതർ പറയുന്നത്.