മത്സരം തീപ്പാറും; ഷാഫിയിറങ്ങി കടത്തനാട്ടിൽ അങ്കത്തട്ടുണർന്നു

മത്സരം തീപ്പാറും; ഷാഫിയിറങ്ങി കടത്തനാട്ടിൽ അങ്കത്തട്ടുണർന്നു

  • സിപിഎം അവരുടെ മികച്ച സ്ഥാനാർത്ഥിയെ അവതരിപ്പിച്ച് കാത്തിരിക്കുമ്പോഴാണ് യുവ കേരളത്തിൻ്റെ പടനായകനെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ വിശേഷിപ്പിക്കുന്ന ഷാഫി പറമ്പിൽ അങ്കത്തട്ടിലിറങ്ങിയത്.

വടകര: ഷാഫിയെത്തി അങ്കത്തട്ടുണർന്നു. വടകര പാർലമെൻ്റ് മണ്ഡലത്തിലെ മത്സരം തീപ്പാറുമെന്നുറപ്പായി. സിപിഎം അവരുടെ മികച്ച സ്ഥാനാർത്ഥിയെ അവതരിപ്പിച്ച് കാത്തിരിക്കുമ്പോഴാണ് യുവ കേരളത്തിൻ്റെ പടനായകനെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ വിശേഷിപ്പിക്കുന്ന ഷാഫി പറമ്പിൽ അങ്കത്തട്ടിലിറങ്ങിയത്. യുഡിഎഫിൽ യുവജന പ്രാതിനിധ്യവും കോൺഗ്രസിൽ മുസ്ലീം പ്രാതിനിധ്യവും കുറവാണെന്ന ആരോപണങ്ങളുടെ മുനയാെടിക്കാനായെന്ന ആശ്വാസമാണ് യുഡിഎഫിന് കേരളത്തിലെ യുവജനങ്ങൾക്ക് പരിചയപ്പെടുത്തലാവശ്യമില്ലാത്ത ഷാഫിയുടെ രംഗപ്രവേശത്തിൻ്റെ ആവേശമാണ് ഞായറാഴ്ച വൈകീട്ട് വടകര ദർശിച്ചത്. കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിലും ഇത്തവണത്തേപ്പാേലുള്ള സസ്പെൻസിനൊടുവിലാ യിരുന്നു കെ. മുരളീധരൻ്റെ പടപ്പുറപ്പാട്. അതിനെ നിഷ്പ്രഭമാക്കുന്ന ആവേശത്തിമർപ്പിലാണ് ഇത്തവണ ഷാഫിക്ക് ലഭിച്ച വരവേൽപ്പ്. 2009- ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ ആര്‍എംപി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരൻ്റെ സ്വാധീനം ഇടത് കോട്ടകളിൽ വിള്ളലുണ്ടാക്കി. ഒന്നര പതിറ്റാണ്ടായി യുഡിഎഫിൻ്റെ കയ്യിലാണ് വടകര ലോക്‌സഭാ മണ്ഡലം. 2004- ല്‍ പി. സതീദേവിയെ വിജയിപ്പിച്ചതിന് ശേഷം യുഡിഎഫ് വിജയഗാഥയാണിവിടെ. ഒരു ലക്ഷത്തില്‍ കൂടുതല്‍ വോട്ട് ബിജെപിക്ക് ഇതുവരെ നേടാൻ കഴിഞ്ഞിട്ടുമില്ല.

2019- ല്‍ കെ മുരളീധരനും പി. ജയരാജനും തമ്മിലായിരുന്നു പോരാട്ടം. അന്ന് 84663- വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുരളീധരന്‍ ജയിച്ചത്. കോൺഗ്രസും മുസ്ലീം
ലീഗും മാത്രമല്ല ആര്‍എംപിയും യുഡിഎഫ് വിജയം ഉറപ്പിക്കുന്നതിന് പങ്ക് വഹിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി, കോഴിക്കോട് ജില്ലയിലെ നാദാപുരം, വടകര, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി നിയമസഭാ മണ്ഡലങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് വടകര. കോൺഗ്രസ്, കോൺഗ്രസ് (യു), കോൺഗ്രസ് (എസ്) സ്ഥാനാർഥിയായി കെ.പി.ഉണ്ണിക്കൃഷ്ണൻ 1971-മുതൽ 199- വരെ തുടർച്ചയായി ആറുതവണ ജയിച്ച മണ്ഡലമാണിത്. 1996-ൽ ഒ. ഭരതൻ മിന്നുന്ന പ്രകടനം കാഴ്ചവെച്ച മണ്ഡലവുമാണിത്. 2009-ൽ ആർഎംപി രൂപീകരണത്തോടെയാണ് മണ്ഡലം ഇടത് മുന്നണിക്ക് കൈവിട്ടുപോയത്. 2012-ൽ ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതോടെ മണ്ഡലം യുഡിഎഫിന് കൂടുതൽ സുരക്ഷിതമായി. മുല്ലപ്പള്ളി രാമചന്ദ്രൻ തുടർച്ചയായി രണ്ടു തവണ ജയിച്ച സീറ്റ് തിരിച്ചുപിടിക്കാൻ സിപിഎം കഴിഞ്ഞ തവണ പി. ജയരാജനെ ത്തന്നെ രംഗത്തിറക്കിയപ്പോൾ കെ.മുരളീധരൻ ആയിരുന്നു കോൺഗ്രസിന്റെ തുരുപ്പ് ചീട്ട്. രാഹുൽ തരംഗം ആഞ്ഞടിക്കുക കൂടി ചെയ്തതോടെ മുരളിക്ക് 84,663 വോട്ടിന്റെ ആധികാരിക ജയം ഉറപ്പാക്കാനായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )