
മാമ്പറ്റയിൽ അന്താരാഷ്ട്ര സ്റ്റേഡിയം; നിർമാണം പുരോഗമിക്കുന്നു
- അന്താരാഷ്ട്ര നില വാരത്തിലുള്ള 100 മീറ്റർ ട്രാക്കിനായി വീണ്ടും കാത്തിരിപ്പ്
മുക്കം:ജില്ലയിലെ കിഴക്കൻ മേഖലയുടെ കായിക ഉന്നതിയ്ക്കായി നിർമിക്കുന്ന അന്താരാഷ്ട്ര സ്റ്റേഡിയത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
മുക്കം നഗരസഭയുടെ ഉടമസ്ഥതയിലുള്ള വെസ്റ്റ് മാമ്പറ്റ മിനി സ്റ്റേഡിയത്തിലാണ് 6.04 കോടിയോളം രൂപ ചെലവിൽ അന്താരാഷ്ട്ര സ്റ്റേഡിയം ഒരുങ്ങുന്നത്.
ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഒരു കളി സ്ഥലം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഡിയം നിർ മിക്കുന്നത്. മാമ്പറ്റയിലെ രണ്ടേക്കറോളം വരുന്ന മൈതാനത്ത് ടർഫ് ഫുട്ബോൾ മൈതാനം, 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, വോളി ബോൾ കോർട്ട്, ഗാലറി, ചേഞ്ചിങ് റൂം, ആധുനിക ജിംനേഷ്യം, ജംപിങ് പിറ്റുകൾ, എന്നിവ നിർമിക്കാനായിരുന്നു പദ്ധതി. നിർമാണ പ്രവൃത്തി പുരോഗമിക്കുന്നതിനിടെയാണ് 100 മീറ്റർ സിന്തറ്റിക് ട്രാക്ക് കൂടി വേണമെന്നാവശ്യം ഉയർന്നത്. ഇതോടെ ഇതിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് നാട്. നിലവി ൽ 200 മീറ്റർ ട്രാക്കിൻ്റെ കോൺക്രീറ്റ് വർക്കുകളും ട്രെയിൻ വർക്കുകളും പൂർത്തിയായിക്കഴിഞ്ഞു. 100 മീറ്റർ ട്രാക്കിൻ്റെ അനുമതിക്കായി സ്പോർട്‌സ് ഡയറക്‌ടർക്ക് അപേക്ഷ നൽകുകയും, എൻജിനീയറിങ് വിങ്ങിന് കൈമാറുകയും ചെയ്തു.അപേക്ഷ ഇപ്പോൾ സ്പോർട്‌സ് പ്രിൻസിപ്പ ൽ സെക്രട്ടറിയുടെ മുന്നിലാണുള്ളത്. ഇവിടെനിന്ന് അനുമതി ലഭിക്കുന്ന പക്ഷം പ്രവൃത്തി വീണ്ടും ആരംഭിക്കും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള 100 മീറ്റർ ട്രാക്ക് നിർമിക്കാൻ 135 മീറ്റർ സ്ഥലം ആവശ്യമായി വരും. എന്നാൽ സ്ഥലപരിമിതി പ്രയാസം സൃഷ്ടിച്ച സാഹചര്യത്തിൽ എംഎൽഎ ലിന്റോ ജോസഫ് തൊട്ടടുത്ത സ്വകാര്യ വ്യക്തിയുമായി സംസാരിച്ച് സ്ഥലം ലഭിക്കുന്ന കാര്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. പുല്ലൂരാംപാറയിൽ സ്റ്റേഡിയം സ്ഥാപിക്കാൻ 2016-17 ബജറ്റിൽ സർക്കാർ തുക വകയിരുത്തിയിരുന്നു. എന്നാൽ സ്ഥല ലഭ്യത ഇല്ലാത്തതിനാലാൽ തിരുവമ്പാടിയിലേക്ക് മാറ്റി. മ ഴക്കാലത്ത് തിരുവമ്പാടി സ്റ്റേഡിയം വെള്ള ത്തിലാകുമെന്ന സ്ഥിതി വന്നപ്പോഴാണ് മാമ്പറ്റയിലേക്ക് സ്ഥലം മാറ്റിയത് . കോഴിക്കോട് പട്ടണത്തിനു പുറത്തെ ആദ്യ ത്തെ സിന്തറ്റിക് ട്രാക്കാണ് മാമ്പറ്റയിൽ ഒരു ങ്ങുന്നത്. കൂടാതെ അന്താരാഷ്ട്ര നിലവാര ത്തിലുള്ള ഫുട്ബോൾ കോർട്ടും. കിഫ്ബിയുടെ ധനസഹായത്തോടെ സം സ്ഥാന സ്പോർട്സ് ഡയറക്‌ടറേറ്റിന് കീഴിൽ പൊതുമേഖലാ സ്ഥാപനമായ കിറ്റ്കോ നിർ വഹണ ഏജൻസിയായാണ് സ്റ്റേഡിയം നിർമിക്കുന്നത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നിർമാണ ചുമതല.