
മുണ്ടക്കൈ ; മരണ സംഖ്യ 298; 206 പേർ ഇപ്പോഴും കാണാമറയത്ത്
- നാലാം ദിവസം തിരച്ചിൽ ഊർജിതം
വയനാട്: മുണ്ടക്കൈ മഹാദുരന്തത്തിൽ മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ 298 പേരാണ് ഉരുൾപൊട്ടലിൽ മരിച്ചത്. 49 കുട്ടികൾ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
206പേർ ഇപ്പോഴും കാണാമറയത്താണ്. നൂറിലധികം മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ പേർ ഉണ്ടെന്ന് കരുതുന്ന 15 സ്പോട്ടുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്. വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെ ഉരുൾപൊട്ടൽ ബാധിച്ചതായാണ് വിവരം. സൈന്യം നിർമിച്ച ബെയ്‌ലി പാലം തുറന്നത് രക്ഷാപ്രവർത്തനത്തിന് സഹായകരമായിട്ടുണ്ട്. കൂടുതൽ വലിയ വാഹനങ്ങളും ഹിറ്റാച്ചികളും അടക്കമുള്ള ഉപകരണങ്ങളുമെത്തിച്ച് തിരച്ചിൽ ഊർജിതമാക്കുകയാണ് രക്ഷാപ്രർത്തകസംഘം.
CATEGORIES News