
വാർഡ് പുനർനിർണയ കമീഷൻ ഹിയറിങ്; 1068 പരാതികൾ പരിഗണിച്ചു
- കമീഷന് നേരിട്ടും ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുഖേനയും സമർപ്പിച്ച പരാതിക്കാരെയാണ് കമീഷൻ നേരിൽ കേട്ടത്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത്, നഗര സഭകളിലെ കരട് വാർഡ് പുനർനിർണയ നി ർദേശങ്ങൾ സംബന്ധിച്ച പരാതികളിൽ ഡീലിമിറ്റേഷൻ കമീഷൻ്റെ കോഴിക്കോട് ജില്ലതല ഹിയറിങ് തുടങ്ങി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ഹിയറിങ്ങിൽ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറും ഡീലിമിറ്റേഷൻ ചെയർമാനുമായ എ. ഷാജഹാൻ പരാതികൾ കേട്ടു. കമീഷന് നേരിട്ടും ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുഖേനയും സമർപ്പിച്ച പരാതിക്കാരെയാണ് കമീഷൻ നേരിൽ കേട്ടത്. 1954 പരാതികളാണ് ജില്ലയിൽനിന്ന് കമീഷന്റെ പരിഗണനയിലുള്ളത്. ആദ്യദിവസം 1068 പരാതികൾ പരിഗണിച്ചു.

നേരിട്ട് ഹാജരായ മുഴുവൻ പരാതിക്കാരെയും ചെയർമാൻ നേരിൽ കേട്ടു.രാവിലെ ഒമ്പതു മുതൽ തൂണേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾ, കോഴിക്കോട് കോർപറേഷൻ, കൊ യിലാണ്ടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള പരാതികളാണ് കേട്ടത്. 11മുതൽ വടകര, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തുക ളിലെ ഗ്രാമപഞ്ചായത്തുകൾ, വടകര മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള പരാതികളും രണ്ടു മുതൽ കൊടുവള്ളി, തോടന്നൂർ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലെ ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള പരാതികളും പരിഗണിച്ചു. എല്ലാ ജില്ലകളിലെയും സിറ്റിങ് കഴിഞ്ഞതിനു ശേഷം കമീഷന്ടെ മുഴുവൻ സിറ്റിങ്ങിനു ശേഷമാണു വാർഡ് പുനർനിർണയത്തിൽ തീരുമാനം ഉണ്ടാവുക.
