
വെള്ളം നിലച്ച് വടകര റെയിൽവേ സ്റ്റേഷൻ;ബുദ്ധിമുട്ടി യാത്രക്കാർ, ശൗചാലയം അടച്ചുപൂട്ടി
- യാത്രക്കാർക്കുള്ള കാത്തിരിപ്പു കേന്ദ്രത്തിലും വെള്ളമില്ലാതായതോടെ ദീർഘദൂര യാത്രക്കാർ ഉൾപ്പെടെ ബുദ്ധിമുട്ടിലാണ്
വടകര: വടകര അമൃത് സ്റ്റേഷനിൽ വെള്ളമില്ലാതെ വലഞ്ഞ് യാത്രക്കാർ. ഒന്നാം പ്ലാറ്റ്ഫോമിൽ രണ്ടുദിവസമായി വെള്ളം നിലച്ചിട്ട്. ഇതോടെ ഈ ഭാഗത്തെ ശൗചാലയം അടച്ചുപൂട്ടി. വെള്ളിയാഴ്ച ഉച്ചയോടെ രണ്ടാം പ്ലാറ്റ്ഫോമിലേക്കുള്ള വെള്ളവും നിലച്ചതോടെ റെയിൽവേ സ്റ്റേഷന്റെ പ്രവർത്തനം അവതാളത്തിലായി. കഴിഞ്ഞ രണ്ടു ദിവസമായി കുടിവെള്ളവും ലഭ്യമല്ല. കുടിവെള്ള കിയോസ്കുകളിലും വെള്ളമില്ലാത്ത സാഹചര്യ മാണുള്ളത്. നിലവിൽ റെയിൽവേ സ്റ്റേഷനിലെ ശുചീകരണമുൾപ്പെടെ പ്രതിസന്ധിയിലാണ്. യാത്രക്കാർക്കുള്ള കാത്തിരിപ്പു കേന്ദ്രത്തിലും വെള്ളമില്ലാതായതോടെ ദീർഘദൂര യാത്രക്കാർ ഉൾപ്പെടെ ബുദ്ധിമുട്ടിലാണ്.

സ്റ്റേഷനിൽ വെള്ളമെത്തിക്കുന്ന പൈപ്പ് ലൈനിലെ തകരാറാണ് വെള്ളം മുടങ്ങിയതിന് കാരണമെന്നാണ് അധികൃതർ പറയുന്നത്. രണ്ടു ദിവസമായിട്ടും പൈപ്പ് ലൈനിലെ തകരാർ കണ്ടെത്തി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. അമൃത് ഭാ രത് പദ്ധതിയിൽ കോടികൾ മുടക്കിയാണ് വടകര റെയിൽവേ സ്റ്റേഷൻ നവീകരിച്ചത്